December 18, 2021
December 18, 2021
ദോഹ : കോവിഡിന്റെ പുതിയ ജനിതക വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ, ആരോഗ്യരംഗം സജ്ജമാണെന്ന പ്രസ്താവനയുമായി ഖത്തർ ആരോഗ്യമന്ത്രാലയം. യാത്രാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാറുള്ളതിനാൽ, ഒമിക്രോൺ ഖത്തറിൽ പടർന്നുപിടിക്കാൻ ഇടയില്ലെന്ന ശുഭവാർത്തയും മന്ത്രാലയം പങ്കുവെച്ചു. ഒമിക്രോണിന് മറ്റ് കോവിഡ് ഇനങ്ങളെക്കാൾ പതിന്മടങ് വേഗത്തിൽ പടരാൻ ശേഷിയുള്ളതിനാൽ, നിതാന്തജാഗ്രത വേണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
ഇന്നലെയാണ് വിദേശത്ത് നിന്നെത്തിയ നാല് യാത്രക്കാരിലൂടെ ഒമിക്രോണിന്റെ സാന്നിധ്യം ഖത്തറിൽ സ്ഥിരീകരിച്ചത്. കോവിഡിനെ പ്രതിരോധിക്കാൻ ഉളള മികച്ച മാർഗങ്ങളിൽ ഒന്നാണ് ബൂസ്റ്റർ ഡോസെന്നും, ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ആളുകൾ സ്വമേധയാ മുന്നോട്ട് വരണമെന്നും ആരോഗ്യമന്ത്രാലയം അഭ്യർത്ഥിച്ചു. ബൂസ്റ്റർ ഡോസ് എടുത്തവർക്ക് പ്രതിരോധശേഷി കൂടുതൽ ആണെന്നതിന് ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്നും, അതിനാൽ ബൂസ്റ്റർ ഡോസുകൾ കഴിവതും വേഗം സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.