August 22, 2022
August 22, 2022
ദോഹ : ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ അധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധിയുടെ 78ാമത് ജന്മ ദിനം ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സദ്ഭാവനാ ദിനമായി ആചരിച്ചു. ഇന്ത്യന്‍ കള്‍ചറല്‍ സെന്ട്രല്‍ മുംബൈ ഹാളില്‍ വെച്ച് നടന്ന ചടങ്ങ് ഐസിസി മുൻ പ്രസിഡണ്ട് എപി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ സാങ്കേതിക പുരോഗതിക്ക് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചത് രാജീവ് ഗാന്ധിയുടെ ഭരണ കാലഘട്ടത്തിലാണെന്നും അത് കൊണ്ട് തന്നെയാണ് അദ്ദേഹം നവഭാരത ശില്പിയായി അറിയപ്പെടുന്നതെന്നും എപി മണികണ്ഠന്‍ തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. പഞ്ചായത്തീ രാജ് നടപ്പിലാക്കുക വഴി അധികാര വികേന്ദ്രീകരണ്ത്തിന് തുടക്കം കുറിക്കാനും വോട്ടവകാശത്തിനുള്ള പ്രായ പരിധി പതിനെട്ടാക്കി കുറക്കുക വഴി ചെറുപ്പക്കാരെ ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയില്‍ കൂടുതല്‍ പങ്കാളിയാക്കാനും രാജീവ് ഗാന്ധിക്ക് സാധിച്ചതായും അദ്ദേഹം പറഞ്ഞു.
വി. എസ് അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ സ്പോര്‍ടസ് സെന്‍റര്‍ മാനേജിംഗ് കമ്മിറ്റി അംഗം കെ. വി ബോബന്‍, ഡേവിസ് ഇടശ്ശേരി, ജയപാല്‍ തിരുവനന്തപുരം, ആന്‍റണി ജോണ്‍ കൊല്ലം, അശ്റഫ് നന്നം മുക്ക് എന്നിവര്‍ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു.
ചടങ്ങില്‍ ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും ഫാസില്‍ ആലപ്പുഴ നന്ദിയും പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക