December 04, 2021
December 04, 2021
ദോഹ : ക്രിക്കറ്റിൽ മാത്രം ശ്രദ്ധ ചെലുത്തുന്ന രാജ്യമെന്ന നിലയിൽ നിന്നും ഇന്ത്യ ഏറെ മാറിയെന്ന അഭിപ്രായവുമായി ഖത്തർ 2022 സിഇഒ നാസർ അൽ ഖാതിർ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടെ രാജ്യത്തെ ഫുട്ബോൾ ഏറെ പുരോഗതി കൈവരിച്ചെന്നും നാസർ അൽ ഖാതിർ നിരീക്ഷിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന ഖത്തർ ഫുട്‍ബോൾ ലോകകപ്പിൽ ഇന്ത്യയിൽ നിന്നുള്ള കാണികളുടെ സജീവസാന്നിധ്യം പ്രതീക്ഷിക്കുന്നതായും നാസർ കൂട്ടിച്ചേർത്തു.
2017 ൽ ഇന്ത്യ വേദിയായ അണ്ടർ 17 ലോകകപ്പ് ഇന്ത്യയിലെ ഫുട്‍ബോൾ മികവിന് ഉദാഹരണമാണ്. അതിലും ജനകീയമായ ഇന്ത്യൻ പങ്കാളിത്തം ലോകകപ്പിൽ ഉണ്ടാവുമെന്നുറപ്പാണ്, - നാസർ പ്രത്യാശ പ്രകടിപ്പിച്ചു. കോവിഡ് കാരണം ഉണ്ടായേക്കാവുന്ന പ്രതിസന്ധികൾ മുന്നിൽ കണ്ട് പ്രവർത്തിക്കാൻ ഖത്തർ ആരംഭിച്ചതായും സുപ്രീം കമ്മറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ കൂടിയായ നാസർ അൽ ഖാതിർ അറിയിച്ചു. ലോകകപ്പിന് 1.5 മില്യൺ ആളുകൾ രാജ്യത്തെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.