January 09, 2022
January 09, 2022
ദോഹ : ഇമെയിൽ, വാട്ട്സപ്പ് തുടങ്ങിയ മാർഗങ്ങളിലൂടെ ലഭിക്കുന്ന കുറിപ്പടികൾക്ക് മരുന്ന് നൽകാൻ ഫാർമസികൾക്ക് നിർദേശം. പൊതുജനാരോഗ്യമന്ത്രാലയമാണ് നിർദേശം പുറപ്പെടുവിച്ചത്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആളുകൾ അനാവശ്യമായി പുറത്തിറങ്ങാതെ ഇരിക്കാനാണ് പുതിയ നടപടി. ഫാർമസി വിഭാഗം ഡയറക്ടറായ ഡോക്ടർ ഐഷ ഇബ്രാഹിം അൽ നസ്സാരിയാണ് ഇക്കാര്യം അറിയിച്ചത്.
കുറിപ്പടിയിൽ മരുന്നിനെ കുറിച്ചും ചികിത്സയെ കുറിച്ചും കൃത്യമായ വിവരണം ഉണ്ടായിരിക്കണം. ഒപ്പം, ഡോക്ടറുടെ ലൈസൻസിന്റെ നമ്പറും, രോഗിയെ മൊബൈലിൽ ബന്ധപ്പെടാനുള്ള നമ്പറും ഉണ്ടായിരിക്കണം. കുറിപ്പടി എഴുതിയ ദിവസം മുതൽ ഒരാഴ്ച്ച ആയിരിക്കും മരുന്ന് ലഭിക്കുന്ന കാലയളവ്. അതേസമയം, ലഹരിമരുന്ന് വിഭാഗത്തിൽ പെടുത്തിയിട്ടുള്ള മരുന്നുകൾ ഈ രീതിയിൽ ലഭ്യമാവില്ല.