Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ലോകകപ്പിന് സുരക്ഷയൊരുക്കാൻ പാക്കിസ്ഥാൻ സൈന്യവും,കരാറിന് പാക്കിസ്ഥാൻ മന്ത്രിസഭയുടെ അംഗീകാരം

August 23, 2022

August 23, 2022

ദോഹ : ഖത്തർ ലോകകപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങളിൽ പാക്കിസ്ഥാൻ സൈന്യവും പങ്കാളികളാകുമെന്ന് റിപ്പോർട്ട്.ഇതിനായുള്ള  പാകിസ്ഥാൻ ആർമി-ഖത്തർ കരാറിന് ഫെഡറൽ കാബിനറ്റ് അംഗീകാരം നൽകിയതായി 'പാകിസ്ഥാൻ വാർത്താവിതരണ മന്ത്രി മറിയം ഔറംഗസേബ് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു.പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ന് ഖത്തർ സന്ദർശിക്കാനിരിക്കെയാണ് അവർ വാർത്താ ഏജൻസിയുമായി സംസാരിച്ചത്.

അതേസമയം,ഇതുസംബന്ധിച്ച കരാറിൽ ഇരു രാജ്യങ്ങളും എപ്പോൾ ഒപ്പുവെക്കുമെന്ന കാര്യം വ്യക്തമല്ല.ലോകകപ്പിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഖത്തർ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഇതിനായി ഇരു രാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിടാൻ പാകിസ്ഥാൻ സൈന്യം നിർദ്ദേശിച്ചിട്ടുണ്ടെന്നും പാക് കാബിനറ്റ് വ്യക്തമാക്കി.ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയെ സമീപിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ന് ദോഹയിൽ എത്തും.

ലോകകപ്പിനായി ഖത്തറിലേക്ക് 3,250 സുരക്ഷാ ഉദ്യോഗസ്ഥരെ അയക്കുമെന്നും മുന്നോടിയായി ഖത്തറി സുരക്ഷാ ഉദ്യോഗസ്ഥർക്ക് തുർക്കി പരിശീലനം നൽകിയതായും    തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു ജൂലൈയിൽ അറിയിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News