October 24, 2021
October 24, 2021
ദോഹ : പ്രവാസികൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കാനുള്ള ഖത്തറിന്റെ നീക്കത്തെ സ്വാഗതം ചെയ്ത് വിദഗ്ദർ. രാജ്യത്തെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരും അധികൃതരുമാണ് ഗവൺമെന്റിന്റെ നീക്കത്തെ പിന്തുണച്ച് രംഗത്തെത്തിയത്. ആരോഗ്യമേഖലയ്ക്ക് ഈ തീരുമാനത്തിലൂടെ ഏറെ മുന്നേറാൻ കഴിയുമെന്നും ഇവർ വിലയിരുത്തി.
ഗവൺമെന്റിന് കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങൾക്ക് നിലവിൽ ജോലിഭാരം കൂടുതലാണെന്നും, ഇൻഷുറൻസ് നിർബന്ധമാക്കുന്നതോടെ ഈ പ്രതിസന്ധി മാറുമെന്നുമാണ് ഡോക്ടർമാരുടെ നിരീക്ഷണം. ചികിത്സയ്ക്കുള്ള ഊഴം കാത്തിരിക്കേണ്ട ഗതികേടിൽ നിന്നും ഇതോടെ പ്രവാസികൾ മോചിതരാവും.ഇൻഷുറൻസ് നിർബന്ധമാക്കുന്നതോടെ ആരോഗ്യകരമായ മത്സരം സ്വകാര്യമേഖലയിൽ ഉണ്ടാവും, ഇത് സ്വകാര്യ മേഖലയിലെ ആശുപത്രികളുടെ നിലവാരം കൂടാൻ കാരണമാവുമെന്ന് ഡോക്ടർമാരുടെ സംഘം അഭിപ്രായപ്പെട്ടു. ചികിത്സനേടാൻ ഉദ്ദേശിക്കുന്നവർക്ക് സ്വകാര്യആശുപത്രിയുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയുമെന്നതും പുതിയ ഇൻഷുറൻസ് നയത്തിന്റെ ഗുണമാണ്. അൽ എമാദി ഹോസ്പിറ്റലിന്റെ ഡയറക്ടറായ ഡോക്ടർ അബ്ദെലെലാഹ് അൽ അദിമി, തുർക്കിഷ് ഹോസ്പിറ്റൽ മേധാവി ഡോക്ടർ ഖാലിദ് അൽ ഉസും, അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് ഉസാമ തുടങ്ങിയവരാണ് ഈ നിരീക്ഷണങ്ങൾ നടത്തിയത്.
(കടപ്പാട് : Qatar Tribune)
ഒരു ഖത്തർ റിയാലിന്റെ ഇന്നത്തെ വിനിമയ നിരക്ക് സിറ്റി എക്സ്ചേഞ്ചിൽ 20.40 മൊബൈൽ ആപ് 20.44