Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ,ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ

January 05, 2022

January 05, 2022

ദോഹ : കോവിഡ് വ്യാപനം ചെറുക്കാൻ പുതിയ മാർഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. അമീരി ദിവാനിൽ നടന്ന മന്ത്രിസഭാ യോഗത്തിനൊടുവിൽ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൾ അസീസ് അൽതാനിയാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ജനുവരി 8 ശനിയാഴ്ച്ച മുതൽ ഇവ പ്രാബല്യത്തിൽ വരും.

നിർദ്ദേശങ്ങൾ 

1. പൊതു-സ്വകാര്യ മേഖലയിലെ ജോലിക്കാർക്ക് തൊഴിലിടങ്ങളിൽ തന്നെ ജോലി തുടരാം 

2.തൊഴിലിടങ്ങളിലെ മീറ്റിംഗുകൾ പരമാവധി 15 പേർക്ക് പങ്കെടുക്കാം. ഇവർ വാക്സിനേഷൻ പൂർത്തിയാക്കിയവർ ആയിരിക്കണം. 

3. പൊതു-സ്വകാര്യ മേഖലയിലെ തൊഴിലാളികൾ വാക്സിനേഷൻ പൂർത്തിയാക്കിയിട്ടില്ലെങ്കിൽ ഓരോ ആഴ്ചയും ആന്റിജൻ പരിശോധന നടത്തണം. വാക്സിനേഷൻ പൂർത്തിയാക്കിയവരും, അടുത്തിടെ കോവിഡിൽ നിന്ന് മുക്തി നേടിയവരും ഇത് ചെയ്യേണ്ടതില്ല. 

4. തുറസ്സായ സ്ഥലങ്ങളിൽ കായിക പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഒഴികെയുള്ള എല്ലാവരും പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണം. 

5. ഏതാവശ്യത്തിന് വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും ഇഹ്തിറാസ് ആപ്പ് സജ്ജമാക്കിയിരിക്കണം. 

6. പള്ളികൾ തുറന്ന് പ്രവർത്തിക്കുമെങ്കിലും, 12 വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ല. പള്ളി സന്ദർശിക്കുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.

7. വീടുകളിലും മജ്ലിസുകളിലും അവിടെ താമസിക്കുന്നവർ ഒഴികെ ഉളള 10 പേർക്ക് പരിപാടികളിൽ പങ്കെടുക്കാം. ഇവർ വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം. തുറസ്സായ സ്ഥലങ്ങളിൽ ആണ് പരിപാടി എങ്കിൽ 15 പേർക്ക് പങ്കെടുക്കാം. ഇവരും വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം. 

8. ഹോട്ടലുകളിലും ഹാളുകളിലും കല്യാണചടങ്ങുകൾക്ക് പരമാവധി 40 പേർക്ക് പങ്കെടുക്കാം. ഇവർ വാക്സിൻ സ്വീകരിച്ചിരിക്കണം. തുറനസ്സായ സ്ഥലത്താണ് വിവാഹ പരിപാടിയെങ്കിൽ 80 ആളുകൾക്ക് വരെ പങ്കെടുക്കാം. 

9. പാർക്ക്, ബീച്ച്, കോർണിഷ് തുടങ്ങിയ ഇടങ്ങളിലെ ഒത്തുകൂടലുകളിൽ പരമാവധി 15 പേർക്ക് പങ്കെടുക്കാം. വ്യായാമം, സൈക്ലിങ് തുടങ്ങിയവ നടത്താം. 

10- വാഹനങ്ങളിൽ ഡ്രൈവർ അടക്കം പരമാവധി നാല് പേർക്ക് യാത്ര ചെയ്യാം. ഒരേ വീട്ടിൽ താമസിക്കുന്നവർക്ക് ഇക്കാര്യത്തിൽ ഇളവ് ലഭിക്കും. 

11.ബസ്സുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. പരമാവധി കപ്പാസിറ്റിയുടെ 60 ശതമാനം ആളുകൾക്ക് യാത്ര ചെയ്യാം.

12. മെട്രോയിലും 60 ശതമാനം ആളുകൾക്ക് യാത്ര ചെയ്യാം. യാത്രക്കിടയിൽ പുകവലിക്കാനോ, ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാനോ പാടില്ല. 

13. ഡ്രൈവിംഗ് സ്കൂളുകൾക്ക് 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കാം. ജോലിക്കാരും, ഡ്രൈവിംഗ് പഠിക്കാൻ എത്തുന്നവരും വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം. 

14. സിനിമാ തിയേറ്ററുകളിൽ 50 ശതമാനം ആളുകൾക്ക് പ്രവേശിക്കാം. വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം. 

15. സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അൻപത് ശതമാനം ശേഷിയോടെ പ്രവർത്തിക്കാം. ഒരു ഹാളിൽ പരമാവധി 50 പേർക്ക് ഒന്നിച്ചിരിക്കാം. എല്ലാവരും വാക്സിൻ എടുത്തിരിക്കണം. 

16. നഴ്‌സറികൾക്കും അൻപത് ശതമാനം കപ്പാസിറ്റിയോടെ പ്രവർത്തിക്കാം. വാക്സിനേഷൻ പൂർത്തിയാക്കിരിക്കണം. 

17. മ്യൂസിയങ്ങളിലും പൊതുലൈബ്രറികളിലും പരമാവധി ആളുകൾക്ക് പ്രവേശിക്കാം. വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം. 

18. ഭിന്നശേഷിക്കാരായവർക്കുള്ള ക്ലാസുകളിൽ പരമാവധി അഞ്ചുപേർക്ക് പങ്കെടുക്കാം. ട്രെയിനിങ് നൽകുന്നവർ വാക്സിനേഷൻ എടുത്തിരിക്കണം. 

19. കായികമത്സരങ്ങൾ തുറന്ന മൈതാനത്ത് ആണെങ്കിൽ 40 പേർക്കും ഇൻഡോർ സ്റ്റേഡിയങ്ങളിൽ ആണെങ്കിൽ 30 പേർക്കും പങ്കെടുക്കാം. കാണികൾക്ക് പ്രവേശനം അനുവദിക്കില്ല. 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ട്രെയിനിങ് നൽകാൻ പാടില്ല. 

20. അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ 50 ശതമാനം കാണികൾക്ക് പങ്കെടുക്കാം. ഇൻഡോർ മത്സരങ്ങളിൽ 30 ശതമാനം കാണികളെ അനുവദിക്കും. ആഭ്യന്തര ടൂർണമെന്റുകൾ റദ്ദുചെയ്യും. 

21. എക്സിബിഷനുകളിൽ തുറസ്സായ സ്ഥലങ്ങളിൽ ആണെങ്കിൽ 50 ശതമാനം ആളുകൾക്കും, അടച്ചിട്ട ഇടങ്ങളിൽ ആണെങ്കിൽ 30 ശതമാനം പേർക്കും പ്രവേശനം. ഇവ നടത്താൻ ആരോഗ്യമന്ത്രാലയത്തിന്റെ മുൻ‌കൂർ അനുമതി വേണം. 

22. മാളുകളിൽ 75 ശതമാനം കപ്പാസിറ്റിയിൽ അധികം ആളുകൾ പ്രവേശിക്കരുത്. വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക്‌ മാത്രമായിരിക്കും പ്രവേശനം. ഫുഡ് കോർട്ടുകളിൽ 30% ശതമാനം ആളുകൾക്ക് പ്രവേശനം അനുവദിക്കും. മാളുകളിലെ ആരാധനാ മുറികൾ, ശുചിമുറികൾ, വസ്ത്രം മാറാനുള്ള റൂമുകൾ എന്നിവ തുറക്കാൻ അനുവദിക്കും. ഇവയിൽ എത്ര പേർക്ക് പ്രവേശനം നൽകണമെന്നത് വാണിജ്യ-വ്യവസായ മന്ത്രാലയം തീരുമാനിക്കും. 

23- റെസ്റ്റോറന്റുകളിൽ ഭക്ഷണം നൽകുന്നത് തുടരും. ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ് ഉളള കഫെകളിലും റെസ്റ്റോറന്റുകളിലും 75 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. വ്യവസായ മന്ത്രാലയത്തിന്റെ അനുമതി ഉളള കടകൾക്ക്, തുറസ്സായ സ്ഥലങ്ങളിൽ 40 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. മുഴുവൻ ഉപഭോക്താക്കളും തൊഴിലാളികളും വാക്സിൻ സ്വീകരിച്ചിരിക്കണം. 12 വയസിൽ താഴെ ഉളള കുട്ടികൾക്ക് മുതിർന്നവരുടെ കൂടെ അല്ലാതെ പ്രവേശനം അനുവദിക്കില്ല. 

24. ബോട്ടുകളിൽ 30 ശതമാനം കപ്പാസിറ്റിയോടെ ആളുകളെ കയറ്റാം. പരമാവധി ആളുകളുടെ എണ്ണം 15 ൽ താഴെ ആയിരിക്കണം. ഇവർ വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം. സ്വകാര്യ ബോട്ടുകളിൽ 12 ആളുകൾക്ക് കയറാം. ഒരേ വീട്ടിൽ നിന്നുള്ള അംഗങ്ങൾ ആണെങ്കിൽ ഇളവ് ലഭിക്കും. 

25 - പരമ്പരാഗത സൂഖുകൾക്ക് ആഴ്ചയിലെ എല്ലാ ദിവസവും 75 ശതമാനം കപ്പാസിറ്റിയോടെ പ്രവർത്തിക്കാം. ഇവിടെ കുട്ടികൾക്കും പിന്നെ പ്രവേശനം ലഭിക്കും. 

26. മൊത്തവ്യാപാര മാർക്കറ്റുകളിൽ വാക്സിനേഷൻ പൂർത്തിയാക്കിയ, 75 ശതമാനം ആളുകൾക്ക് പ്രവേശിക്കാം. 

27. ബ്യൂട്ടി പാർലർ, സലൂൺ എന്നിവിടങ്ങളിൽ 50 ശതമാനം പേർക്ക് പ്രവേശിക്കാം. സന്ദർശകരും തൊഴിലാളികളും വാക്സിൻ എടുത്തിരിക്കണം. 

28. അമ്യൂസ്മെന്റ് പാർക്കുകളും മറ്റ് വിനോദകേന്ദ്രങ്ങളും തുറന്ന് പ്രവർത്തിക്കും. തുറസ്സായ ഇടങ്ങളിൽ ആണെങ്കിൽ 75 ശതമാനം പേർക്കും, അടച്ചിട്ട ഇടങ്ങളിൽ ആണെങ്കിൽ 50 ശതമാനം പേർക്കും പ്രവേശനം അനുവദിക്കും. 

29. ജിമ്മുകൾ, മസാജ് സെന്ററുകൾ, ഹെൽത്ത് ക്ലബ്ബുകൾ എന്നിവയ്ക്ക് 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കാം. ഇവിടങ്ങളിൽ കുളിക്കാനും വസ്ത്രം മാറാനുമുള്ള മുറികൾ,  ജാക്കുസി, സൗന, സ്റ്റീമുകൾ, മൊറോക്കൻ, ടർക്കിഷ് ബാത്തുകൾ എന്നിവ അനുവദിക്കില്ല. തൊഴിലാളികളും സന്ദർശകരും വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം. 

30. ഇൻഡോർ സ്വിമ്മിംഗ് പൂളുകളിൽ 50 ശതമാനം പേർക്കും, ഔട്ട് ഡോർ പൂളുകളിൽ 75 ശതമാനം പേർക്കും പ്രവേശിക്കാം. 

31. സ്വകാര്യമേഖലയിലെ മെഡിക്കൽ സർവീസുകൾക്ക് മുഴുവൻ ശേഷിയോടെ പ്രവർത്തിക്കാം. ജീവനക്കാർ വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം. 

32. വാക്സിനേഷൻ പൂർത്തിയാക്കിയ ശുചീകരണ തൊഴിലാളികൾക്ക് മുഴുവൻ സമയവും ജോലി ചെയ്യാം.


Latest Related News