February 06, 2022
February 06, 2022
ദോഹ : ഫുട്‍ബോൾ ലോകകപ്പിനായി പ്രത്യേകം പണികഴിപ്പിച്ച ലുസൈൽ സ്റ്റേഡിയം ഉദ്ഘാടനത്തിന് സജ്ജമായി. നവംബർ 22 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ടൂർണമെന്റ് കാണാൻ ഒന്നരമില്യൺ ആളുകൾ ഖത്തറിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ലോകകപ്പിന് അടുത്തിടെ യോഗ്യത നേടിയ ദക്ഷിണകൊറിയയുടെയും ഇറാന്റെയും പതാകകൾ ഉയർത്തുന്ന ചടങ്ങിൽ, സുപ്രീം കമ്മിറ്റി മേധാവി ഖാലിദ് അൽ മവ്ലവിയാണ് ഇക്കാര്യം അറിയിച്ചത്.
ലോകകപ്പിൽ ഇടമുറപ്പിച്ച ദക്ഷിണകൊറിയയുടെയും ഇറാന്റെയും ആരാധകർക്ക് മവ്ലവി ആശംസകൾ അർപ്പിക്കുകയും ചെയ്തു. ഫൈനൽ മത്സരം അരങ്ങേറുന്ന ലുസൈൽ സ്റ്റേഡിയം അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് അറിയിച്ചെങ്കിലും, തിയ്യതി തീരുമാനിച്ചിട്ടില്ല. ആതിഥേയരായ ഖത്തർ അടക്കം 15 ടീമുകളാണ് ലോകകപ്പിൽ ഇതുവരെ ഇടം ഉറപ്പിച്ചത്.