Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിന്റെ സഹായമില്ലായിരുന്നെങ്കിൽ അഫ്ഘാൻ രക്ഷാ ദൗത്യം സാധ്യമാകില്ലായിരുന്നുവെന്ന് ജോ ബൈഡൻ

August 22, 2021

August 22, 2021

ദോഹ : അഫ്ഗാൻ പ്രശ്നത്തിൽ ഖത്തർ ഇടപെട്ട രീതിയെ അനുമോദിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അഫ്ഗാൻ പൗരന്മാരെയും വിദേശികളെയും അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷിക്കാനുള്ള ദൗത്യത്തിൽ പങ്കുചേർന്ന ഏക അറബ് രാഷ്ട്രമാണ് ഖത്തർ. അമീർ തമിം ബിൻ ഹമദ് അൽതാനിയെ ബൈഡൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ച വിവരം വൈറ്റ് ഹൗസാണ് പുറത്തുവിട്ടത്. ചരിത്രത്തിലെ ഏറ്റവും വലിയ ഈ രക്ഷാദൗത്യം ഖത്തറില്ലാതെ സാധ്യമാവില്ലെന്നാണ് ബൈഡൻ അഭിപ്രായപ്പെട്ടത്. ദൗത്യത്തിന്റെ എല്ലാമേഖലകളിലും ഖത്തർ ഉപാധികളില്ലാതെ സഹായിച്ചു.

കഴിഞ്ഞ സെപ്റ്റംബർ മുതൽ താലിബാനുമായി ചർച്ചകൾ നടത്താനുള്ള സൗകര്യം ഒരുക്കിയതിനും ബൈഡൻ ഖത്തറിനെ അനുമോദിച്ചു. ദോഹ ആണ് ഇത്തരം സന്ധി ചർച്ചകൾക്ക് വേദിയാവാറുള്ളത്. അഫ്ഗാൻ പൗരന്മാരെ സ്വീകരിക്കുന്നതിൽ നിന്നും ഖത്തർ പിന്മാറിയേക്കുമെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് വിദേശകാര്യമന്ത്രാലയ വക്താവ് ലുൽവാ ബിൻത് റാഷിദ്‌ അൽ ഖാതിർ രംഗത്തെത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റിനെ പിന്നാലെ ബ്രിട്ടീഷ് മന്ത്രി ജെയിംസ്  ക്ലവെർലിയും ഖത്തറിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. കാബൂളിൽ നിന്നും ഖത്തറിന്റെ സഹായത്താലാണ് ബ്രിട്ടീഷ് പൗരന്മാർക്ക് സ്വന്തം രാജ്യത്ത് തിരിച്ചെത്താൻ കഴിഞ്ഞതെന്ന് മന്ത്രി അറിയിച്ചു. നിലവിൽ അഫ്ഗാനിൽ നിന്ന് എത്തുന്നവർക്ക് കോവിഡ് ടെസ്റ്റ്‌ അടക്കം സർവ്വസൗകര്യങ്ങളും ഖത്തർ ഒരുക്കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ വായിക്കാൻ https://www.facebook.com/groups/Newsroomclub എന്ന ഫെയ്സ്ബുക് പേജിൽ അംഗമാവുക


Latest Related News