February 16, 2022
February 16, 2022
ഡൽഹി : കർണ്ണാടകയിൽ ഹിജാബിന് നിരോധനം ഏർപ്പെടുത്തിയ വിഷയത്തിൽ ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സി നടത്തിയ പരാമർശങ്ങൾക്ക് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി. ഇന്ത്യയിൽ നടക്കുന്ന ഭരണഘടനാ സംബന്ധമായ വിഷയങ്ങൾ അതത് സ്ഥാപനങ്ങൾ തന്നെ പരിഹരിക്കുമെന്നും, മറ്റ് രാജ്യങ്ങൾ ഇടപെടേണ്ട സാഹചര്യമില്ലെന്നും വിദേശകാര്യവക്താവ് അരിതം ബഗച്ചി അഭിപ്രായപ്പെട്ടു.
തെറ്റായ, അപക്വമായ പരാമർശങ്ങളാണ് സംഘടന നടത്തിയതെന്നും ബഗച്ചി ആരോപിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് വസ്ത്രധാരണത്തിന് വിലക്കേർപ്പെടുത്തിയ നടപടി ഗുരുതരമായ മനുഷ്യാവകാശ ലംഘനം ആണെന്നും, യു.എൻ മനുഷ്യാവകാശ കൗൺസിൽ അടക്കമുള്ള അന്താരാഷ്ട്ര സമൂഹം വിഷയത്തിൽ അടിയന്തരമായി ഇടപെടണം എന്നുമായിരുന്നു. ഒ.ഐ.സി യുടെ പ്രസ്താവന. അതേസമയം, ഒ.ഐ.സി. യുടെ വർഗീയ അജണ്ട ഇന്ത്യയിൽ നടപ്പിലാക്കാൻ ശ്രമിക്കരുതെന്നും, ഇന്ത്യയുടെ കാര്യങ്ങൾ നോക്കാൻ ഇന്ത്യക്ക് അറിയാമെന്നുമാണ് ബഗച്ചി മറുപടി നൽകിയത്.