Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മെർസ് വൈറസിന്റെ സാന്നിധ്യം ഖത്തറിലും, അൻപത് വയസുകാരന് രോഗം പകർന്നത് ഒട്ടകങ്ങളിൽ നിന്ന്

March 23, 2022

March 23, 2022

ദോഹ : ഖത്തറിൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രം (മെർസ്) വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വൈറസുകളുടെ വകഭേദങ്ങളിൽ ഒന്നായ മെർസ്, അൻപത് വയസ് പ്രായമുള്ള പുരുഷനിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇയാൾ ഒട്ടകങ്ങളുമായി സമ്പർക്കം പുലർത്തിയിരുന്നു. 

രോഗിക്ക് അവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും ഇയാളുമായി സമ്പർക്കമുണ്ടായിരുന്നവരെ 14 ദിവസത്തേക്ക് നിരീക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ സമ്പർക്കമുള്ളവരിൽ രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ല. കൊറോണയ്ക്ക് സമാനമായി, ശ്വസന വ്യവസ്ഥയെ ആണ് മെർസും ബാധിക്കുന്നതെങ്കിലും, രോഗവ്യാപനത്തിലും ഉറവിടത്തിലും രണ്ട് വൈറസുകളും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. ഗുരുതര അസുഖങ്ങളുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരും ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ ഒട്ടകങ്ങളുമായി ഇടപഴക്കരുതെന്ന് മന്ത്രാലയം നിർദേശിച്ചു.  കോവിഡ് പ്രതിരോധമാർഗങ്ങൾ കൃത്യമായി പിന്തുടരാനും മന്ത്രാലയം അഭ്യർത്ഥിച്ചു. പനി, ചുമ, ശ്വാസതടസം, തൊണ്ടയിൽ അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായാൽ ഉടനടി വൈദ്യസഹായം തേടണം.


Latest Related News