September 21, 2019
September 21, 2019
കായിക വ്യവസായത്തിന്റെ വികസനത്തിലൂടെ സമ്പദ് രംഗത്ത് വൈവിധ്യവല്‍ക്കരണം കൊണ്ടുവരും.
സിംഗപ്പൂര്‍: ലോകത്തെ ഒന്നിപ്പിച്ച് ഫുട്‌ബോള്‍ എന്ന കൊടിക്കൂറക്കീഴില്‍ അണിനിരത്തുമെന്ന് ഖത്തര്‍ ലോകകപ്പ് ഡെലിവറി ആന്‍ഡ് ലെഗസി സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറല്‍ ശൈഖ് ഹസന്‍ അൽ തവാദി. 2022 ഫിഫ ലോകകപ്പ് ഒരുക്കങ്ങളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നത് സുപ്രീം കമ്മിറ്റിയാണ്.
സിംഗപ്പൂരില്‍ ഇന്നലെ സമാപിച്ച മില്‍കേന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഏഷ്യ ഉച്ചകോടിയില്‍ ഏഷ്യന്‍ കായിക രംഗത്തിന്റെ ഭാവിയെ കുറിച്ചു സംസാരിക്കുകയായിരുന്നു തവാദി. കായിക വ്യവസായത്തിന്റെ വികസനത്തിലൂടെ സമ്പദ് രംഗത്ത് വൈവിധ്യവല്‍ക്കരണം കൊണ്ടുവരും. തൊഴില്‍ക്ഷേമം അടക്കമുള്ള വിവിധ മേഖലകളില്‍ ഖത്തര്‍ നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക വികസന പ്രവര്‍ത്തനങ്ങള്‍ ലോകകപ്പിലൂടെ ത്വരിതപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യന്‍ കായികരംഗവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സെഷന്‍ ചര്‍ച്ച ചെയ്തു. ഭൂഖണ്ഡത്തിലെ കായിക വികസനത്തിന് വേണ്ട അജണ്ടകളും ചര്‍ച്ചയായി. വാണിജ്യ, വ്യവസായ, കായിക രംഗങ്ങളടക്കം വിവിധ തലങ്ങളിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഏഷ്യന്‍ ഉച്ചകോടിക്കു വ്യഴാഴ്ചയാണ് സിംഗപ്പൂരില്‍ തുടക്കമായത്. ഉച്ചകോടി ഇന്നലെ സമാപിച്ചു.