December 11, 2021
December 11, 2021
ഗുഡ്ഗാവ് : മുസ്‌ലിം മതവിശ്വാസികളുടെ ജുമുഅ നമസ്കാരം ഹിന്ദുത്വതീവ്രവാദികൾ തടയുന്ന വാർത്തകൾ നിരന്തരം പുറത്തുവരുന്നതിനിടെ, സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രംഗത്ത്. തുറന്ന സ്ഥലങ്ങളിൽ നിസ്കാരം നിർവഹിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, ഇത് അനുവദിക്കില്ലെന്നുമാണ് ബിജെപി അനുഭാവിയായ മുഖ്യമന്ത്രി പ്രസ്താവിച്ചത്. ചിലയിടങ്ങളിൽ നിസ്കാരത്തിന് നൽകിയിരുന്ന അനുമതി റദ്ദാക്കിയതായും ഖട്ടർ അറിയിച്ചു.
ജുമുഅ നമസ്കാരം മുടക്കാനായി ആളുകൾ കൂട്ടംകൂടിയെത്തുന്നു എന്ന പരാതിയുമായി പ്രദേശത്തെ ഇസ്ലാം മതവിശ്വാസികൾ പോലീസിനെ സമീപിച്ചിട്ടുണ്ടെങ്കിലും, നടപടികൾ ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ പോലീസ് വേണ്ടത് ചെയ്യുമെന്നും, ആളുകൾ സ്വന്തം ഇടങ്ങളിൽ മാത്രം പ്രാർത്ഥനകൾ നടത്തണമെന്നും, പൊതു ഇടങ്ങളിൽ അത്തരം നടപടികൾ അനുവദിക്കില്ലെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്. വഖഫ് ഭൂമി അടക്കമുള്ള മുസ്‌ലിം ഉടമസ്ഥത ഭൂമികളിൽ നടന്ന കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് ഖട്ടർ കൂട്ടിച്ചേർത്തു.