December 20, 2021
December 20, 2021
ദോഹ : താമസരേഖകളുടെ പുതുക്കലിനായി വാങ്ങുന്ന പാസ്‌പോർട്ടുകൾ തിരിച്ചുനൽകണമെന്ന് തൊഴിലുടമകൾക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശം. തൊഴിലുടമകൾ കൃത്യസമയത്ത് പാസ്പോർട്ട് തിരിച്ചുനൽകിയില്ലെങ്കിൽ 25000 ഖത്തർ റിയാൽ പിഴയായി അടക്കേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പ്രവാസികളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ഒത്തുതീർപ്പാക്കാൻ കാലാവധി നൽകുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സെമിനാറിലാണ് ആഭ്യന്തര മന്ത്രാലയം ഈ വ്യവസ്ഥ വ്യക്തമാക്കിയത്. മൂന്നൂറോളം പേർ വെബിനാറിൽ പങ്കെടുത്തു. നൽകിയിരിക്കുന്ന സമയപരിധിക്കുള്ളിൽ പിഴ അടയ്ക്കുന്ന പ്രവാസികൾക്ക് പിഴ ഇനത്തിൽ 50 ശതമാനം ഇളവ് നൽകുമെന്നും ക്യാപ്റ്റൻ മുഹമ്മദ് അലി അൽ റാഷിദ് അറിയിച്ചു. നിയമാനുസൃതമല്ലാതെ വിസ നൽകിയതായി കണ്ടെത്തിയാൽ മൂന്ന് വർഷം തടവോ അൻപതിനായിരം റിയാൽ പിഴയോ ലഭിക്കും. ഇതേ കുറ്റം ആവർത്തിച്ചാൽ ഒരു ലക്ഷം റിയാലാണ് പിഴ. റെസിഡൻസ് പെർമിറ്റിന്റെ കാലാവധി കഴിഞ്ഞ് 90 ദിവസത്തിനകം പുതുക്കിയില്ലെങ്കിൽ തൊഴിലുടമ പതിനായിരം റിയാൽ പിഴ ഒടുക്കണമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.