November 17, 2021
November 17, 2021
ദോഹ : ഖത്തർ ലോകകപ്പ് കാണാനെത്തുന്ന കാണികളുടെ താമസസൗകര്യത്തിൽ ആശങ്കയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. ഖത്തറിലെ ജനസംഖ്യയുടെ മൂന്നിലൊന്നോളം വരുന്ന സന്ദർശകരെ ആണ് ലോകകപ്പിന് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് 120000 വരുന്ന ഈ കാണികൾക്കായി 1,30000 മുറികൾ ഒരുക്കുമെന്ന് സംഘാടകർ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ഈ നിലപാടിൽ തങ്ങൾ തൃപ്തരല്ലെന്നും, താമസസൗകര്യങ്ങളെ കുറിച്ചുള്ള ആതിഥേയ രാജ്യത്തിന്റെ പ്രതികരണം നിരാശാജനകം ആണെന്നുമാണ് യൂറോപ്യൻ ഫുട്ബോൾ ആരാധകകൂട്ടായ്മയുടെ എക്സിക്യൂട്ടീവ് ഡയരക്ടർ റൊണാൻ ഇവിയാൻ അഭിപ്രായം. ഹോട്ടലുകളിൽ ഭൂരിഭാഗവും മാച്ച് ഒഫിഷ്യലുകൾക്കും താരങ്ങൾക്കുമായി റിസേർവ് ചെയ്യപ്പെടുമെന്നതിനാൽ കാണികൾക്ക് താമസസൗകര്യം തികഞ്ഞേക്കില്ല എന്നാണ് ഇവിയാന്റെ നിലപാട്. ടു, ത്രീ സ്റ്റാർ ഹോട്ടലുകൾ ഒഴികെയുള്ള മുറികളുടെ ലോകകപ്പ് സമയത്തെ നിരക്ക് അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഒരു രാത്രി തങ്ങാൻ ശരാശരി 150 ഡോളറാണ് ഒരു സന്ദർശകൻ ചിലവഴിക്കേണ്ടി വരിക.