Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
യുക്രൈനിൽ കുടുങ്ങിയ ദോഹയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ അതിർത്തിയിലേക്ക് തിരിച്ചു

March 03, 2022

March 03, 2022

കീവ് : റഷ്യൻ അധിനിവേശവും ആക്രമണവും രൂക്ഷമായ യുക്രൈനിൽ നിന്നും ഒരു ഇന്ത്യൻ വിദ്യാർത്ഥി സംഘം കൂടി മോചിതരാവുന്നു. ദോഹയിൽ നിന്നുള്ള 20 വിദ്യാർത്ഥികൾ അടക്കം ആകെ 130 പേരുള്ള മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘം പോളണ്ട് - യുക്രൈൻ അതിർത്തിയിലുള്ള ലിവിവ് നഗരത്തിലേക്ക് പുറപ്പെട്ടു. മൊബൈൽ ഫോണിലൂടെ വിദ്യാർത്ഥികൾ തന്നെയാണ് രക്ഷാപ്രവർത്തനത്തിന്റെ വിവരങ്ങൾ രക്ഷിതാക്കളുമായി പങ്കുവെച്ചത്.

ഇത്രനാൾ കഴിച്ചുകൂടിയ ബങ്കറിൽ നിന്നും പുറത്തുകടക്കാൻ കഴിഞ്ഞെങ്കിലും, ഇന്ത്യൻ സംഘത്തിന് അതിർത്തിയിലേക്കുള്ള യാത്ര എളുപ്പമല്ല. ഖാർകിവ് യൂണിവേഴ്സിറ്റി ബങ്കറിൽ നിന്നും പുറത്തുകടന്ന ശേഷം ഷെല്ലാക്രമണം ഉണ്ടായതായി വിദ്യാർത്ഥികളിൽ ഒരാളുടെ രക്ഷിതാവ് അറിയിച്ചു. കുട്ടികൾ താമസിച്ചിരുന്ന ഹോട്ടൽ ബങ്കർ റഷ്യയുടെ ആക്രമണത്തിൽ തകർന്നെന്നും ഇവർ കൂട്ടിച്ചേർത്തു. ഖാർക്കിവിൽ റഷ്യൻ ആക്രമണം രൂക്ഷമായതിനാൽ എത്രയും പെട്ടെന്ന് നഗരം വിടാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചതോടെയാണ് ഇന്ത്യൻ സംഘം യാത്ര പുറപ്പെട്ടത്. ആറ് ദിവസങ്ങളാണ് ഇവർ മതിയായ ഭക്ഷണമോ സൗകര്യങ്ങളോ ഇല്ലാതെ ഖാർകീവിലെ ഒരു ബങ്കറിൽ കഴിച്ചുകൂട്ടിയത്. മെയ്ക്ക് വേ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയാണ് വിദ്യാർത്ഥികളുടെ യാത്രക്കുള്ള സൗകര്യങ്ങൾ ഒരുക്കിയത്. ഖാർക്കിവിൽ നിന്നും ആയിരം കിലോമീറ്ററോളം അകലെയുള്ള ലിവിവ് നഗരത്തിലെത്താൻ വിദ്യാർത്ഥികൾ ഏതാണ്ട് 13 മണിക്കൂറോളം യാത്ര ചെയ്യേണ്ടി വരും. ലിവിവിൽ എത്തിയ ശേഷം പോളണ്ട് വഴിയോ ലിത്വാനിയ വഴിയോ ഇവരെ ഇന്ത്യയിലെത്തിക്കാൻ ഇന്ത്യൻ എംബസിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.


Latest Related News