December 10, 2021
December 10, 2021
ദോഹ : ഫിഫ അറബ് കപ്പിന്റെ നോക്ക് ഔട്ട് മത്സരങ്ങൾ കാണാനെത്തുന്ന, 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് കുറഞ്ഞ നിരക്കിൽ ആന്റിജൻ ടെസ്റ്റിന് അവസരമൊരുക്കുമെന്ന് സുപ്രീം കമ്മിറ്റി. ഖത്തറിലുള്ള എല്ലാ സ്വകാര്യ ക്ലിനിക്കുകളും ഈ സൗകര്യം ലഭ്യമാക്കും. ക്ലിനിക്കുകൾക്ക് ഇതുസംബന്ധിച്ച നിർദേശം കൈമാറിയതായി സുപ്രീം കമ്മിറ്റി ട്വിറ്ററിലൂടെ അറിയിച്ചു.
റാപിഡ് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയ സർട്ടിഫിക്കറ്റ് കൈവശമുള്ള കുട്ടികൾക്ക് മാത്രമേ സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ കഴിയൂ എന്നും ടൂർണമെന്റിന്റെ സംഘാടന ചുമതലയുള്ള സുപ്രീം കമ്മിറ്റി അറിയിച്ചു. കുട്ടികൾക്ക് പരിശോധന നടത്താനായി അഞ്ച് ആരോഗ്യകേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയതായി സുപ്രീം കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. അൽ ഖോർ, അൽ തുമാമ, അൽ വജ്‌ബ, അൽ ലീബൈബ്, അൽ വക്ര എന്നീ ഹെൽത്ത് സെന്ററുകളിലാണ് ടെസ്റ്റിന് സൗകര്യം ഒരുക്കിയിട്ടുള്ളത്.