Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മെസ്സിക്ക് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഖത്തറിന്റെ ഉടമസ്ഥതയിലുള്ള പി.എസ്.ജിയിലേക്കെന്ന് സൂചന

August 25, 2021

August 25, 2021

ദോഹ: ലയണൽ മെസ്സിക്ക് പിന്നാലെ ഫുട്ബാൾ സൂപ്പർസ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഖത്തർ ഉടമസ്ഥതയിലുള്ള പി.എസ്.ജി ക്ലബ്ബിൽ ചേരുമെന്ന് സൂചന.ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽ താനി ഇന്നലെ ചെയ്ത ട്വീറ്റ് ഫുട്ബാൾ ലോകം അത്ഭുതത്തോടെയാണ് വരവേറ്റത്. മെസ്സിയും റൊണാൾഡോയും പി.എസ്.ജി യൂണിഫോം ധരിച്ച ചിത്രമാണ് ഷെയ്ഖ് ഖലീഫ ട്വീറ്റ് ചെയ്തത്. 'ഇത് സാധ്യമാവാം' എന്നതാണ് ചിത്രത്തിന് താഴെയുള്ള കുറിപ്പ്. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച് എന്നീ മൂന്ന് ഭാഷകളിലാണ് ട്വീറ്റ്.

ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതിന് മുമ്പ് മെസ്സി പി.എസ്.ജി യിൽ ചേരുന്ന വാർത്ത ആദ്യം പുറത്തു വിട്ടത് ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽ താനിയായിരുന്നു.

ഇറ്റാലിയൻ ക്ലബ്ബായ ജുവെന്റസ്സിൽ കളിക്കുന്ന റൊണാൾഡോ അസംതൃപ്തനാണെന്നും മറ്റൊരു ക്ലബ്ബിൽ ചേരാൻ ആഗ്രഹിക്കുന്നതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

"പക്ഷെ ചുരുക്കം ചില ക്ലബ്ബ്കൾക്ക്  മാത്രമേ അദ്ദേഹം ആവശ്യപ്പെടുന്ന വില നൽകാൻ സാധിക്കൂ. ഖത്തർ ഉടമസ്ഥതയിലുള്ള പി.എസ്.ജി ക്ലബ്ബാണ് ഇവയിൽ ഒന്ന്," ഒരു ഫുട്ബാൾ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.

അതേസമയം,പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും റൊണാൾഡോയുടെ പിന്നാലെയുണ്ട്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.പരസ്യങ്ങൾക്ക് 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക. 


Latest Related News