October 03, 2021
October 03, 2021
അൻവർ പാലേരി
ദോഹ : ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകൾ ഇന്ന് മുതൽ നൂറു ശതമാനം ശേഷിയിൽ പ്രവർത്തിക്കാനിരിക്കെ,രക്ഷിതാക്കൾക്ക് കടുത്ത സാമ്പത്തിക ബാധ്യതയായി ദോഹയിലെ ബിർള സ്‌കൂൾ.പതിവിന് വിപരീതമായി ആറു മാസത്തെ ട്രാൻസ്‌പോർട്ടേഷൻ ഫീ ഒരുമിച്ചു നൽകണമെന്നാണ് സ്‌കൂൾ മാനേജ്‌മെന്റ് രക്ഷിതാക്കൾക്കയച്ച സർക്കുലറിൽ ആവശ്യപ്പെടുന്നത്.
നിലവിൽ മറ്റ് ഇന്ത്യൻ സ്‌കൂളുകളെ അപേക്ഷിച്ച് ഉയർന്ന നിരക്കാണ് ട്രാൻസ്‌പോർട്ടേഷൻ നിരക്കായി ബിർള സ്‌കൂളിൽ ഈടാക്കുന്നതെന്നിരിക്കെ,ആറു മാസത്തെ തുക ഒരുമിച്ച് അടക്കേണ്ടിവരുന്നത് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് രക്ഷിതാക്കൾ പറയുന്നു.പ്രതിമാസം 300 ഖത്തർ റിയലിനും 500 റിയാലിനും ഇടയിലാണ് ഒരു കുട്ടിക്ക് ട്രാൻസ്‌പോർട്ടേഷൻ ഇനത്തിൽ മാത്രം ചിലവ് വരുന്നത്.ഇങ്ങനെ കണക്കാക്കിയാൽ തന്നെ ഒരു കുട്ടിക്ക് ട്രാൻസ്‌പോർട്ട് ഇനത്തിൽ മാത്രം ആറു മാസത്തേക്ക് 1800നും 3000നും ഇടയിൽ തുക ഒരുമിച്ച് അടക്കേണ്ടി വരും.രണ്ടും മൂന്നും കുട്ടികളുള്ള രക്ഷിതാക്കൾക്ക് നിലവിലെ സാമ്പത്തിക ഞെരുക്കത്തിനിടയിൽ ഇത്രയും ഭീമമായ തുക ഒരുമിച്ച് അടക്കേണ്ടിവരുന്നത് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കും.
സാധാരണഗതിയിൽ ഒന്നോ രണ്ടോ മാസത്തെ ട്രാൻസ്‌പോർട്ട് ഫീ മാത്രമാണ് ഒരുമിച്ച് അടക്കേണ്ടിവരാറുള്ളത്.വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം രക്ഷിതാക്കൾ.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഗൂഗ്ൾ പ്ളേ/ ആപ്പിൾ സ്റ്റോറിൽ നിന്ന് newsroom connect App ഡൗൺലോഡ് ചെയ്യുക.