Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിന് നറുക്കുവീഴുമോയെന്ന് നാളെ അറിയാം,തീരുമാനം മസ്കത്തിൽ 

December 15, 2020

December 15, 2020

മസ്കത്ത്: ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലിന്റെ നിർണായക യോഗം നാളെ മസ്കത്തിലെ  ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലില്‍ നടക്കും  39മത് ജനറല്‍ അസംബ്ലിക്കും  അനുബന്ധ യോഗങ്ങൾക്കുമാണ്  ബുധനാഴ്ച മസ്കത്ത് വേദിയാകുന്നത്..2030 ലെ ഏഷ്യന്‍ ഗെയിംസിന്റെ  ആതിഥേയരെ തീരുമാനിക്കുന്നതിനുള്ള വോട്ടെടുപ്പും ഇതിന്റെ ഭാഗമായി നടക്കും. ഒമാനില്‍ ഇതാദ്യമായാണ് ജനറല്‍ അസംബ്ലി യോഗം നടക്കുന്നത്. ഏഷ്യന്‍ രാഷ്ട്രങ്ങളിലെ നാഷനല്‍ ഒളിമ്പിക്  കമ്മിറ്റി പ്രതിനിധികളും പ്രധാനപ്പെട്ട കായിക താരങ്ങളും യോഗത്തില്‍ പങ്കെടുക്കും.

സൗദിയും ഖത്തറുമാണ് ഏഷ്യന്‍ ഗെയിംസിനുള്ള  ആതിഥേയത്വ പദവി പ്രതീക്ഷിച്ച്‌ അവസാന റൗണ്ടിലുള്ള രാജ്യങ്ങള്‍.ഏഷ്യന്‍ ഗെയിംസിനായി ഒരുക്കിയ സംവിധാനങ്ങള്‍ ഇരു രാജ്യങ്ങളും ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിക്കും.തുടര്‍ന്നാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് ഒാണ്‍ലൈനിലായിരിക്കും നടക്കുക. ഇരു രാജ്യങ്ങളും ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് ഏഷ്യന്‍ ഗെയിംസിനായി സജ്ജമായിട്ടുള്ളതെന്ന് ഏഷ്യന്‍ ഒളിമ്പിക്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ശൈഖ് അഹ്മദ് അല്‍ ഫഹദ് അല്‍ സബാഹ് പറഞ്ഞു.

റിയാദിലെ എഡ്ജ് ഓഫ് ദ വേള്‍ഡിനോട് ചേര്‍ന്നുള്ള തുവൈഖ് മലനിരകളിലും താഴെയുമായാണ് വേദികള്‍ സജ്ജീകരിക്കുന്നത്.ഖത്തറിലെ ദോഹയിലാണ് പ്രധാന വേദികളൊരുങ്ങുക.

32 ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കാൻ മസ്കത്തിലെത്തിയത്..13 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ഒാണ്‍ലൈനിലായിരിക്കും പങ്കെടുക്കുക.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News