August 02, 2022
August 02, 2022
ദോഹ: കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ മഴയെ തുടർന്ന് ദോഹയിലെ കോർണിഷ് റോഡിൽ വെള്ളക്കെട്ടുണ്ടായ സംഭവത്തിൽ നിർമാണ ജോലികൾ ഏറ്റെടുത്ത് നടത്തിയ കോൺട്രാക്ടർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അഷ്‌ഗാൽ.നാഷണൽ മ്യൂസിയത്തിന് സമീപം റോഡിൽ വലിയ തോതിൽ വെള്ളം കെട്ടിനിൽക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും അഷ്‌ഗാലിനെതിരെ വിമർശനമുയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
"ഡ്രൈനേജ് വർക്കുകൾ പൂർത്തീകരിക്കാത്തതും മഴയുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സ്വീകരിക്കാത്തതുമാണ് കോർണിഷിൽ വെള്ളം നിറയാൻ കാരണമെന്നും കോൺട്രാക്ടർമാർക്കെതിരെ നടപടിയെടുക്കുമെന്നും അഷ്‌ഗാൽ ഡയറക്ടർ സാദ് അൽ മുഹന്നദി വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനം മൂലമാണ് മഴ പെയ്തതെന്നും വരും വർഷങ്ങളിലും മഴ പ്രതീക്ഷിക്കാമെന്നും അൽ മുഹന്നദി പറഞ്ഞു. കഴിഞ്ഞ 60 വർഷത്തിനുള്ളിൽ ആദ്യമായാണ് ജൂലൈ മാസത്തിൽ ഇത്രയും ശക്തമായ മഴ പെയ്യുന്നതെന്ന് കാലാവസ്ഥാ വിഭാഗം നേരത്തെ അറിയിച്ചിരുന്നു.
വാർത്തകളും പരസ്യങ്ങളും അറിയിക്കാനും മറ്റു സംശയങ്ങൾക്കും നേരിൽ വിളിക്കാം-+974 33450 597