December 12, 2021
December 12, 2021
ദോഹ: കോവിഡ് മഹാമാരി തീർത്ത അടച്ചുപൂട്ടലിനു ശേഷം ഖത്തർ കാൽപന്തുകളിയുടെ ആവേശത്തിലമരുമ്പോൾ പുതിയ നേട്ടങ്ങളുടെ പട്ടികയിൽ പുതിയ അധ്യായങ്ങൾ കൂടി എഴുതിച്ചേർക്കുകയാണ്. ഫുട്ബാളിനെ അതിരറ്റ് പ്രണയിക്കുന്ന രാജ്യത്തെ ജനങ്ങൾ വെള്ളിയാഴ്ച രാത്രിയില്‍ അല്‍ ബെയ്ത് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയപ്പോൾ വരാനിരിക്കുന്ന ലോകകപ്പ് മത്സരത്തിനായുള്ള ഖത്തറിന്റെ കാത്തിരിപ്പ് എത്രത്തോളം ആവേശഭരിതമാണെന്നതിന്റെ സൂചന കൂടിയായി അത് മാറി.63,439 കളിയാരാധകരാണ് ഖത്തര്‍ -യു.എ.ഇ മത്സരം കാണാൻ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഖത്തറിന്റെ ഫുട്ബാള്‍ ചരിത്രത്തില്‍ ഒരു സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന ഏറ്റവും വലിയ ജനക്കൂട്ടമായി ഇത് മാറി.60,000 ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയത്തില്‍ പരമാവധിക്കും മുകളിലായിരുന്നു വെള്ളിയാഴ്ച രാത്രി കാണികള്‍ ഒഴുകി വന്നത്.
മെല്‍ബണില്‍ നടന്ന 2015 ഏഷ്യാ കപ്പിന്റെ ഗ്രൂപ് റൗണ്ടില്‍ 4-1നായിരുന്നു യു.എ.ഇ ഖത്തറിനെ തോല്‍പിച്ചത്. ശേഷം, ആറുവര്‍ഷത്തിനിടെ ഇരുവരും മുഖാമുഖം മൂന്നു മത്സരങ്ങള്‍. 2019 ഏഷ്യാകപ്പില്‍ 4-0 ത്തിനും, അതേവര്‍ഷം ഗള്‍ഫ് കപ്പില്‍ 4-2നും ജയം. ഇപ്പോള്‍ ഫിഫ അറബ് കപ്പില്‍ 5-0ത്തിന്റെ ജയവുമായി നേട്ടം ആവര്‍ത്തിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് https://chat.whatsapp.com/GhBtGDki1aoDFtfCZdNNwb ഗ്രൂപ്പിൽ അംഗമാവുക.
പരസ്യങ്ങൾക്ക് ബന്ധപ്പെടുക: +974 33450 597