Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ചെലവേറിയ പ്രവാസം,വിമാന ടിക്കറ്റ് നിരക്ക് നാൽപത് ശതമാനം വരെ കൂടും

May 26, 2020

May 26, 2020

ദോഹ : കോവിഡിന്റെ ഇന്നത്തെ നിലയിലുള്ള വ്യാപനം അവസാനിച്ചാലും പ്രവാസികളെ സംബന്ധിച്ചിടത്തോളം ഭാവി അത്ര സുഗമമാവില്ലെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. തൊഴിൽ നഷ്ടവും തൊഴിൽ മേഖലയിൽ ഉണ്ടാകാനിടയുള്ള മറ്റു പ്രതിസന്ധികൾക്കും പുറമെ കിട്ടുന്ന വരുമാനത്തിന്റെ വലിയൊരു പങ്കും നാട്ടിലേക്കുള്ള വിമാന ടിക്കറ്റിനായി മാറ്റിവെക്കേണ്ടി വരുന്ന അവസ്ഥ കൂടി ഉണ്ടാകുന്നതോടെ എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എടുത്തെറിയപ്പെടുന്ന അവസ്ഥയായിരിക്കും പ്രവാസികളെ കാത്തിരിക്കുന്നതെന്ന് വ്യക്തം.കോവിഡ് വ്യാപനത്തെ തുടർന്ന് ആഗോള വ്യോമയാന മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഒരു പരിധി വരെയെങ്കിലും കരകയറണമെങ്കിൽ ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.കൊറോണാ വൈറസ് അത്രയെളുപ്പത്തിൽ വിട്ടുപോവില്ലെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കൂടി വന്നതോടെ വിമാനയാത്രാ ചെലവും വൻതോതിൽ ഉയരുമെന്നാണ് സൂചന.

ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ നാൽപത് ശതമാനത്തിന്റെ വർധനവുണ്ടാകുമെന്നാണ്  പ്രതീക്ഷിക്കുന്നത്.സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി വിമാനത്തിന്റെ  മധ്യത്തിലുള്ള സീറ്റുകളില്‍ ആളെ ഒഴിവാക്കണമെന്ന സുപ്രിംകോടതി നിര്‍ദേശം വൻതോതിലുള്ള നിരക്ക് വർധനവിന് കാരണമാകും.ഉത്തരവ് പാലിക്കേണ്ടി വന്നാൽ നിരക്ക് വർധനവല്ലാതെ മറ്റു മാർഗ്ഗമില്ലെന്ന്

എയര്‍ ഇന്ത്യ വ്യക്തമാക്കിക്കഴിഞ്ഞു.വിമാനങ്ങളുടെ ആരോഗ്യമല്ല മറിച്ച്‌ ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനം എന്നാണ് എയര്‍ ഇന്ത്യയോടുള്ള സുപ്രീം കോടതിയുടെ നിർദേശം. ലോകം മുഴുവന്‍ കോവിഡ്-19 വ്യാപനം തടയാന്‍ സാമൂഹിക അകലം പാലിക്കാന്‍ നിർദേശിക്കുമ്പോൾ  വിമാനത്തിനകത്ത് ഇതിന് വിരുദ്ധമായി മുഴുവന്‍ സീറ്റിലും ആളെ നിറച്ചാണ് പ്രവാസികളെ നിലവിൽ നാട്ടിൽ തിരിച്ചെത്തിക്കുന്നതെന്നാണ്  എയര്‍ ഇന്ത്യക്കെതിരെ ഇപ്പോൾ ഉയരുന്ന പ്രധാന വിമർശനം.. സാമൂഹിക അകലം പാലിക്കുന്നില്ല എന്നാരോപിച്ച്‌ വിമാനത്തിനകത്ത് വെച്ച്‌ ചില യാത്രക്കാര്‍ ബഹളം വെച്ച സംഭവം വരെ ഉണ്ടായി..

സാമൂഹിക അകലം പാലിക്കാതെ യാത്രക്കാരെ കൊണ്ട് പോകുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകരും അനിഷ്ടവും ആശയങ്കയും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ നിലവില്‍ ഈടാക്കുന്ന  നിരക്ക് തന്നെ പല പ്രവാസികൾക്കും താങ്ങാൻ കഴിയുന്നതിലും കൂടുതലാണെന്നാണ് ആക്ഷേപം. വീണ്ടും തുക വര്‍ദ്ധിപ്പിക്കുകയാണങ്കില്‍ അത് തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം എന്ന സ്വപ്നം തന്നെ തകര്‍ത്തു കളയും. പലരും ഗള്‍ഫിലെ സന്നദ്ധസംഘടനകളുടെയും വ്യവസായ ഗ്രൂപ്പുകളുടെയും ജീവകാരുണ്യ പ്രവര്‍ത്തകരുടെയും പിന്തുണയിലാണ് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നത്.

അതേസമയം,ഇപ്പോഴത്തെ സാഹചര്യം മാറി വിമാനസർവീസുകൾ സാധാരണ നിലയിൽ ആയാലും ഇനിയും കുറെകാലത്തേക്കെങ്കിലും പഴയ രീതിയിലുള്ള നിരക്കിൽ സർവീസുകൾ സാധ്യമാകില്ലെന്നാണ് വിവിധ എയർലൈൻ കമ്പനികൾ പറയുന്നത്.കാബിൻ ക്രൂ ഉൾപെടെയുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ സുരക്ഷാ കിറ്റുകൾ ഒരുക്കുന്നതുൾപെടെയുള്ള അധിക ചെലവുകളാണ് വിമാനക്കമ്പനികളെ  കാത്തിരിക്കുന്നത്.ഓരോ സർവീസിന് മുമ്പും ജീവനക്കാരുടെ ആരോഗ്യപരിശോധന ഉൾപെടെയുള്ള മുൻകരുതലുകളും സ്വീകരിക്കേണ്ടി വരും.ഇതിനു പുറമെ മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റുകളിൽ ഒരു ഭാഗം ഒഴിച്ചിട്ട് സർവീസ് നടത്തണമെന്ന നിർദേശം കൂടി പ്രാബല്യത്തിൽ വരുന്നതോടെ വിമാന ടിക്കറ്റിന് പണം കണ്ടെത്താൻ പ്രവാസികൾ നന്നായി വിയർക്കേണ്ടി വരും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക      


Latest Related News