Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
നാട്ടിൽ മുഖ്യശിക്ഷക്, ഗൾഫിൽ ഷെറിൻ അബ്ദുൾസലാം : സംഘപരിവാർ പ്രവർത്തകൻ ആൾമാറാട്ടം നടത്തിയത് 10 വർഷം

December 17, 2021

December 17, 2021

തിരുവനന്തപുരം : മുസ്‌ലിം നാമധേയത്തിൽ കള്ളപാസ്പോർട്ട് സംഘടിപ്പിച്ച്, ആർഎസ്എസ് പ്രവർത്തകൻ ഗൾഫിൽ ജോലിചെയ്തത് പത്ത് വർഷം. തിരുവനന്തപുരം കിളിമാനൂർ പഴയകുന്നുമ്മൽ വില്ലേജിൽ സാഫല്യം വീട്ടിൽ രാജേഷാണ് ഒടുവിൽ പോലീസിന്റെ പിടിയിലായത്. റിയാദിലും ദുബൈയിലും ഷെറിൻ അബ്ദുൾ സലാം എന്ന പേരിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. 

2006 ലാണ് രാജേഷ് വ്യാജരേഖ നിർമിച്ച് വിദേശത്തേക്ക് കടന്നത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2019 ൽ കിളിമാനൂർ പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അന്വേഷണം വ്യാപിപ്പിച്ച പോലീസ് ഇയാളുടെ പേരിൽ ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോർണർ നോട്ടീസും പുറത്തിറക്കുകയും ചെയ്തു. പോലീസ് തനിക്കായി വല വിരിച്ചതറിയാതെ ഡിസംബർ 15 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെ എയർപോർട്ട് അധികൃതർ തടഞ്ഞുവെച്ചു. വൈകാതെ സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടുകയും ചെയ്തു. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സ്വന്തം നാട്ടിൽ ആർഎസ്എസ്സിന്റെ സജീവപ്രവർത്തകനായ രാജേഷ്, ഗൾഫിൽ വർക്കല സ്വദേശിയാണെന്നാണ് ആളുകളോട് പറഞ്ഞിരുന്നത്.


Latest Related News