Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
സംസ്ഥാനത്ത് കെ. റെയിൽ വിരുദ്ധ സമരം ശക്തിയാർജ്ജിക്കുന്നു, വിവിധ ജില്ലകളിൽ പ്രതിഷേധം

March 21, 2022

March 21, 2022

സംസ്ഥാനസർക്കാർ നടപ്പിലാക്കുന്ന, അതിവേഗ റെയിൽ പദ്ധതിയായ കെ.റെയിലിനെതിരെ സംസ്ഥാനത്തുടനീളം പ്രക്ഷോഭം കനക്കുന്നു. കോട്ടയം, മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് പ്രതിഷേധം ശക്തി പ്രാപിച്ചത്. പ്രതിപക്ഷകക്ഷിയായ കോൺഗ്രസ് സമരമുഖത്ത് സജീവമായുണ്ട്. 

കോട്ടയത്ത് നട്ടാശേരിയിലും, മലപ്പുറം തിരുന്നാവായയിലും കല്ലിടൽ നടപടികൾ താൽകാലികമായി നിർത്തിവെക്കേണ്ടി വന്നു. ഉദ്യോഗസ്ഥർ എത്തുന്നതറിഞ്ഞ ജനം, സംഘടിച്ച് പ്രതിഷേധിച്ചതോടെയാണ് ഉദ്യോഗസ്ഥർ പിൻവാങ്ങിയത്. കോഴിക്കോട് മീഞ്ചന്തയിലും സമാന രീതിയിൽ ജനം പ്രതിധേഷമറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ല് നാട്ടുകാർ പിഴുതുമാറ്റുകയും ചെയ്തു. പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്ന് ഡി.ജി.പി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും, കല്ലുകൾ പിഴുതെറിയുന്നതിന്റെ പേരിൽ ജയിലിൽ പോവേണ്ടി വന്നാൽ അതിനും തയ്യാറാണെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചത്. അതേസമയം, ചങ്ങനാശ്ശേരി സമരകേന്ദ്രമാക്കി, ഇടതുപക്ഷത്തെ ആക്രമിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. കല്ല് പിഴുതത് കൊണ്ട് കെ.റെയിൽ ഇല്ലാതാവില്ലെന്നും കോടിയേരി തുറന്നടിച്ചു. വരും ദിവസങ്ങളിൽ സമരങ്ങൾ കൂടുതൽ കരുത്താർജ്ജിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.


Latest Related News