Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഒടുവിൽ ഫ്രഞ്ച് പ്രസിഡന്റും പറഞ്ഞു,'ഗ്രേറ്റ് മൊറോക്കോ,നിങ്ങൾക്കൊരു മികച്ച ടീമുണ്ട്'

December 15, 2022

December 15, 2022

അൻവർ പാലേരി
ദോഹ : ഫ്രാൻസിന് മുന്നിൽ കീഴടങ്ങിയെങ്കിലും  കാൽപന്തുകളിയുടെ വിശ്വപോരാട്ടത്തിൽ ചരിത്രം കുറിച്ചാണ് മൊറോക്കോ ഖത്തറിൽ നിന്ന് മടങ്ങുന്നത്.വമ്പന്‍മാരെയെല്ലാം വീഴ്‌ത്തി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി കുതിച്ച മൊറോക്കോ സെമിയിലെത്തിയ ആദ്യ ആഫ്രിക്കന്‍ ടീം മാത്രമല്ല, കളിക്കളത്തിലെ പ്രതിരോധത്തിന്റെ സൗന്ദര്യം ആരാധകർക്ക് കാണിച്ചുകൊടുത്ത 'കളിയഴക്' കൂടിയാണ്.ആഫ്രിക്കയുടെ ഫുട്ബോള്‍ സ്വപ്‌നങ്ങള്‍ക്ക് പുത്തന്‍ ചിറകുകള്‍ നൽകിയ 'മഗ്‌രിബികൾ'അറബ് ലോകത്തിന്റെ ഹൃദയം കൂടി കവർന്നാണ് ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നത്.

1912 മുതൽ 1956 വരെ ഫ്രഞ്ച് ഭരണത്തിന് കീഴിലായിരുന്ന  മൊറോക്കോയുമായുള്ള മൽസരത്തിന്  രാഷ്ട്രീയവും വൈകാരികവുമായ പ്രാധാന്യം കൂടിയുണ്ടായിരുന്നു.ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ഖത്തറിനെതിരെ തുടക്കം മുതൽ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച രാജ്യമെന്ന നിലയിൽ ഖത്തറിൽ നടക്കുന്ന വാശിയേറിയ പോരാട്ടത്തിൽ ജയിച്ചുകയറേണ്ടത് ഫ്രാൻസിന് അത്രയേറെ ആവശ്യവുമായിരുന്നു.മൽസരം നേരിൽ കാണാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ തന്നെ സ്റ്റേഡിയത്തിലെത്തിൽ എത്തിയത് താരങ്ങൾക്കും ആരാധകർക്കും ആവേശം പകർന്നു.ഫ്രാൻസ് ഫൈനലിൽ കടന്നാൽ താൻ ഖത്തറിൽ എത്തുമെന്ന് അദ്ദേഹം നേരത്തെ തന്നെ ഉറപ്പ് നൽകിയിരുന്നു.ഇതനുസരിച്ചാണ് ചൊവ്വാഴ്‌ച രാത്രിയോടെ മക്രോൺ ദോഹയിൽ എത്തിയത്.

പാരീസിൽ നിന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് ഫ്രാൻസ് ജയിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'താൻ അത്രയൊന്നും ശുഭാപ്തി വിശ്വാസക്കാരനല്ലെ'ന്ന് മറുപടി നൽകിയ മക്രോൺ മൽസരം തുടങ്ങുന്നതിന് മുമ്പ് ഫ്രാൻസ് ജയിക്കുമെന്ന് ഉറപ്പിച്ചുപറയുകയും ചെയ്തു.മറുപടിയില്ലാത്ത രണ്ടു ഗോളിന് മൊറോക്കോയെ തളക്കാനായെങ്കിലും വർധിത വീര്യമുള്ള മൊറോക്കൻ പ്രതിരോധവും ആക്രമണവും ഫ്രഞ്ച് പ്രസിഡന്റിന്റെയും മനസ്സിളക്കിയെന്നാണ് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽ നിന്ന് മനസിലാവുന്നത്.

"മൊറോക്കോ വളരെ നന്നായി കളിച്ചു,മൊറോക്കൻ ജനതയോട് ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു,നിങ്ങൾക്ക് അഭിമാനിക്കാം.നിങ്ങൾക്ക് നല്ലൊരു ഫുട്‍ബോൾ ടീമുണ്ട്.നിങ്ങളുമായി ഞങ്ങൾക്കുള്ള സൗഹൃദത്തെ കുറിച്ചും ഞാൻ പറയാൻ ആഗ്രഹിക്കുന്നു ".

മത്സരം കാണാൻ അൽ ബൈത്ത് സ്റ്റേഡിയത്തിലേക്ക് പോകുന്നതിന് മുമ്പ് ദോഹയിലെ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ സൂഖ് വാഖിഫും അദ്ദേഹം സന്ദർശിച്ചു.ഖത്തരി പതാകയുടെ നിറങ്ങളുള്ള സ്കാർഫ് ധരിച്ചാണ് അദ്ദേഹം സൂഖ് വാഖിഫിലെ തിരക്കിലൂടെ നടന്നത്.നിരവധി ഖത്തരി പൗരൻമാർക്കൊപ്പമായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ യാത്ര.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News