Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തർ രാജകുടുംബാംഗത്തിന്റെ മുൻ ഭാര്യയെ സ്‌പെയിനിൽ മരിച്ച നിലയിൽ കണ്ടെത്തി

June 01, 2022

June 01, 2022

പാരീസ് : ഖത്തർ രാജകുടുംബാംഗവും കോടീശ്വരനുമായ അബ്ദുൽ അസീസ് ബിൻ ഖലീഫ അൽതാനിയുടെ (73) മൂന്നാമത്തെ ഭാര്യയായ കാസിയ ഗല്ലാനിയോ(45) സ്‌പെയിനിൽ മരിച്ച നിലയിൽ കണ്ടെത്തി.മയക്കുമരുന്ന് അമിതമായി കഴിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് സ്‌പാനിഷ്‌ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.മാർബല്ലയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

 ശാരീരിക പീഡനത്തിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിൽ ഇല്ലായിരുന്നുവെന്നും  കിടപ്പുമുറിയിലെ കിടക്കയിൽ ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നും  പോലീസിനെ ഉദ്ധരിച്ച്  'ലെ പാരീസിയൻ'പത്രം റിപ്പോർട്ട് ചെയ്തു.

പോസ്റ്റ്‌മോർട്ടം ഇനിയും പൂർത്തിയായില്ലെങ്കിലും  മയക്കുമരുന്ന് അമിതമായി കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

ഖത്തർ ഭരണകൂടത്തിനെതിരായ അട്ടിമറി ശ്രമങ്ങളുടെ പേരിൽ നാടുകടത്തപ്പെട്ട അബ്ദുൽ അസീസ് ബിൻ ഖലീഫ അൽതാനി 90-കൾ മുതൽ ഫ്രാൻസിലാണ് സ്ഥിരതാമസം.2004-ൽ ഖത്തർ രാജകുടുംബത്തെ വിവാഹം കഴിച്ച ഗല്ലാനിയോക്ക് ഈ ബന്ധത്തിൽ മൂന്നു കുട്ടികളുണ്ട്. പിന്നീട് വിവാഹമോചനം നേടുകയായിരുന്നു.

ലോസ് ഏഞ്ചൽസിൽ ജനിച്ച പോളിഷ് വംശജയായ ഗലാനിയോ വിഷാദരോഗത്തിനും അമിത മദ്യപാനത്തിനും അടിപ്പെട്ട് സ്‌പെയിനിലെ റിസോർട്ട് നഗരമായ മാർബെല്ലയിലെ വീട്ടിൽ താമസിച്ചു വരികയായിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News