Breaking News
സൗദിയിൽ കാണാതായ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പിലേക്ക് സോഷ്യൽ മീഡിയ മാർക്കറ്റിങ് എക്സ്പെർട്ടിനെ ആവശ്യമുണ്ട് | കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ്സ് മുംബൈയിൽ ഇറക്കി,സാങ്കേതിക തകരാറെന്ന് സൂചന | സൗദിയിലെ ജിസാനിൽ വാഹനാപകടം,മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ യുവാവ് മരിച്ചു | 21-മത് പ്രൊജക്ട് ഖത്തര്‍ മെയ് 26 മുതല്‍ 29 വരെ,200 ലേറെ കമ്പനികൾ പങ്കെടുക്കും | ഖത്തർ അടൂർ എഞ്ചിനിയറിങ് കോളജ് അലുംനി(സീഖ) ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു | അഞ്ചാമത് ഖത്തർ സാമ്പത്തിക ഫോറം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു | ഖത്തറിലെ അമർ സർവീസസിൽ ജോലി ഒഴിവുകൾ,ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം | ഗസയുടെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കുന്നത് വരെ പിന്മാറ്റമില്ലെന്ന് നെതന്യാഹു | തിരുവനന്തപുരം സ്വദേശിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി |
നിലപാട് തിരുത്തി ഡൽഹി ഇമാം, കുഗ്രാമങ്ങളിൽ താമസിക്കുന്നവർ എങ്ങനെ രേഖകളുണ്ടാക്കും?

January 17, 2020

January 17, 2020

ന്യൂഡൽഹി : സിഎഎ, എൻആർസി വിഷയങ്ങളില്‍ കേന്ദ്രസർക്കാരിനെ അനുകൂലിച്ച ഡൽഹി ഷാഹി ഇമാം അഹ്മദ് ബുഖാരി നിലപാട് മാറ്റി. വെള്ളിയാഴ്ച ജുമുഅ ഖുതുബയിലാണ് ഡൽഹി ഇമാം പഴയ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞത്. ഒരു ദിവസം രാജ്യം മുഴുവൻ എൻ.ആർ.സി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി പറയുന്നു. തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി അത് തിരുത്തുന്നു. ഇന്ത്യയിലെ കുഗ്രാമങ്ങളിൽ താമസിക്കുന്നവർ എങ്ങനെ രേഖകളുണ്ടാക്കിമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും ഇമാം ചോദിച്ചു.

ജനങ്ങളെ ആശങ്കയിലാക്കുന്നതാണ് ഇത്തരം പരാമർശങ്ങൾ. യു.പിയിലെ മുസ്ലിംകൾക്ക് സി.എ.എക്കെതിരായ സമരത്തിൽ സ്വന്തം ജീവൻ പോലും ത്യജിക്കേണ്ടി വന്നിരിക്കുകയാണ്. എത്രകാലം മുസ്ലിംകൾക്ക് ഇങ്ങനെ സഹിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. സി.എ.എ മുസ്ലിംകളെ ബാധിക്കുന്നതല്ലെന്നായിരുന്നു നേരത്തെ ഇമാം നിലപാടെടുത്തിരുന്നത്.


Latest Related News