Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കലാശപ്പോരിന് 'ഖലീഫ' ഒരുങ്ങി, അൻപതാം അമീർ കപ്പ് ആർക്കെന്ന് ഇന്നറിയാം

March 18, 2022

March 18, 2022

ദോഹ : ഖത്തർ ഫുട്‍ബോളിലെ ഏറ്റവും മൂല്യമേറിയ കിരീടമായ അമീർ കപ്പിന്റെ അൻപതാം പതിപ്പിൽ, കപ്പ് ആരുടെ ഷെൽഫിലേക്കെന്ന് ഇന്നറിയാം. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ കലാശക്കളിക്കിറങ്ങുന്ന അൽ ദുഹൈലും അൽ ഖറാഫയും വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. കിരീടം നേടാൻ ഏറ്റവും സാധ്യത കല്പിച്ചിരുന്ന അൽ സദ്ദിനെ സെമിയിൽ വീഴ്ത്തിയതിന്റെ ആത്മവിശ്വാസവുമായി അൽ ദുഹൈലും, അൽ വക്രയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത കരുത്തോടെ അൽ ഗറാഫയും ഇറങ്ങുമ്പോൾ, പോരാട്ടം തീ പാറുമെന്നുറപ്പ്.

കഴിഞ്ഞ രണ്ട് സീസണുകളിലും ഖത്തർ ദേശീയ ലീഗും, അമീർ കപ്പും സ്വന്തമാക്കിയ അൽ സദ്ദിനെ തോല്പിച്ച് ഫൈനലിലേക്ക് മുന്നേറിയ അൽ ദുഹൈലിന് ഫൈനലിൽ നേരിയ മേൽകൈ അവകാശപ്പെടാമെങ്കിലും, മത്സരം എളുപ്പമാവില്ല. മറുഭാഗത്ത്, ക്ലബിന്റെ ചരിത്രത്തിലെ എട്ടാം അമീർ കപ്പ് നേടാനാണ് അൽ ഖറാഫ ബൂട്ടുകെട്ടുന്നത്. 2012 ന് ശേഷം ടീമിന് അമീർ കപ്പ് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. ലീഗിൽ രണ്ട് തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും വിജയം അൽ ദുഹൈലിന് ഒപ്പമായിരുന്നു. അൽ ദുഹൈൽ പരിശീലകൻ ലൂയിസ് കാസ്ട്രോ ഈ മത്സരത്തോടെ വിടവാങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രിയ പരിശീലകനെ കിരീടനേട്ടത്തോടെ യാത്രയാക്കാനാവും അൽ ദുഹൈലിന്റെ ശ്രമം. മൈക്കൽ ഒലൂങ്ക, എഡ്മിൽസൺ, അൽമൊയീസ് അലി ത്രയത്തിന്റെ ആക്രമണത്തിലാണ് ദുഹൈലിന്റെ പ്രതീക്ഷ. സ്റ്റാർസ് ലീഗിൽ 24 ഗോളുകളുമായി ടോപ്സ്കോററായ ഒലൂങ്കയെ തടയുക അൽ ഖറാഫയ്ക്ക് എളുപ്പമാവില്ല. അതേസമയം, സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കുന്ന ഒരുപിടി യുവതാരങ്ങളിൽ പ്രതീക്ഷ അർപ്പിച്ചാണ് അൽ ഖറാഫ ഫൈനലിനിറങ്ങുന്നത്. ഇന്ത്യൻ സമയം വൈകീട്ട് 9.30 നാണ് മത്സരം.


Latest Related News