Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജിദ്ദ പോർട്ടിൽ ഉരുളക്കിഴങ്ങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി |
മരണം പതിയിരിക്കുന്ന ബിശാ റോഡ്,സൗദി മലയാളികൾക്ക് ജാഗ്രതാ നിർദേശം

December 06, 2021

December 06, 2021

ന്യൂസ്‌റൂം / സൗദി ബ്യുറോ 
റിയാദ് : കഴിഞ്ഞ വെള്ളിയാഴ്ച സൗദിയിലെ ബിശാ റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻപൊലിഞ്ഞത് ഒരു കുടുംബത്തിലെ അഞ്ചു പേർക്കാണ്.കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ജാബിറും ഭാര്യയും മൂന്നു കുട്ടികളുമാണ് അപകടത്തിൽ മരിച്ചത്.നാട്ടുകാരെയും പ്രവാസി സമൂഹത്തെയും ഒന്നടങ്കം കണ്ണീരണിയിച്ച  ദുരന്തത്തിന്റെ നടുക്കം മാറും മുമ്പ് ഇതേ റോഡിലുണ്ടായ മറ്റൊരു വാഹനാപകടത്തിൽ ഏതാനും സൗദി പൗരന്മാർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.ഈ അപകടങ്ങൾക്ക് മുമ്പും ശേഷവുമായി കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടെ മാത്രം ഈ പാതയിൽ ജീവൻ പൊലിഞ്ഞത് 113 പേർക്കാണെന്ന് സൗദി ആഭ്യന്തര വകുപ്പിന്റെ വിവിധ കണക്കുകൾ സൂചിപ്പിക്കുന്നു.

2018 ഫെബ്രുവരിയിൽ ഇതേ പാതയിലുണ്ടായ സമാനമായ അപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.റയാൻ-ബിശാ റോഡിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് സൗദി കുടുംബത്തിലെ ആറു പേരും തൽക്ഷണം മരിച്ചത്.ഇതേ റോഡിൽ വെച്ചുണ്ടായ മറ്റൊരു അപകടത്തിൽ മരിച്ച ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് കുടുംബം അപകടത്തിൽ പെട്ടത്.അതിനു തൊട്ടുമുമ്പത്തെ ആഴ്ചയുണ്ടായ അപകടത്തിൽ ഇതേ റോഡിൽ മരിച്ചത് 14 പേരാണ്.ഈ പാതയിൽ 500 കിലോമീറ്റർ ദൂരം റോഡ് ടു-വേ റോഡായതിനാൽ സുരക്ഷാ മാർഗങ്ങളും നിർദ്ദേശങ്ങളും സുരക്ഷാ, പ്രഥമ ശുശ്രൂഷാ കേന്ദ്രങ്ങളും ആവശ്യത്തിന് ഇല്ലാത്തത് മരണ നിരക്ക് കൂടാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

റിയാദിൽ നിന്നും മക്ക റോഡിൽ മുസാഹ്മിയയിൽ നിന്നും 13 കിലോ മീറ്റർ കഴിഞ്ഞ്  ഇടത്തോട്ട് തിരിഞ്ഞാൽ ബീശ റോഡായി. അബഹയിലേക്കുള്ള വഴി കൂടിയാണിത്.  ബിശയിലേക്കുള്ള എളുപ്പവഴിയിൽ പല ഭാഗത്തും വൺവേക്ക് പകരം ടൂവേയാണ്.. ഒട്ടകങ്ങൾ കയറുന്ന വഴിയാണിത്. രാത്രിയായാൽ ഈ ഭാഗത്ത് പൂർണമായ വിജനതയാണ്.ഓരോ അഞ്ച് കിലോമീറ്ററിലും വേഗത കൂടാതിരിക്കാൻ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സെക്കൻഡുകൾ ലഭിക്കാൻ കാമറ കഴിഞ്ഞുള്ള അൽപ ദൂരം  പലരും അമിത വേഗതയിൽ വാഹനമോടിക്കുന്നത് പതിവാണ്.ഇത് പലപ്പോഴും അപകടത്തിന് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.

അപകടങ്ങൾ  വർധിച്ചുവരുന്ന സാഹചര്യത്തിൽ റോഡിന്റെ  മധ്യഭാഗത്ത് ഡിവൈഡർ ഘടിപ്പിച്ച് വൺവേ റോഡാക്കി മാറ്റാൻ വർഷങ്ങൾക്ക് മുമ്പേ ഗതാഗത മന്ത്രാലയത്തോട്  പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു.

ഏതായാലും,നാടിനെ നടുക്കിയ ദുരന്തത്തിൽ കുരുന്നുകളടക്കം അഞ്ചു ജീവനുകൾ റോഡിൽ പൊലിഞ്ഞതിനു പിന്നാലെ ഈ വഴിയിൽ യാത്ര ചെയ്യുന്ന മലയാളികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് സൗദിയിലെ സാമൂഹ്യപ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്.സമയം ലഭിക്കാൻ കുറുക്കു വഴികൾ തെരഞ്ഞെടുക്കുന്നതിന് പകരം സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് ഇവർ ആവശ്യപ്പെടുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News