April 19, 2020
April 19, 2020
റിയാദ് : കഴിഞ്ഞ ദിവസം 1132 പേരിൽ കോവിഡ് ബാധ സ്ഥിരീകരിച്ച സൗദിയിൽ ഞായറാഴ്ചയും ആയിരത്തിലേറെ രോഗികളിൽ രോഗം സ്ഥിരീകരിച്ചു. 1088 പേരിലാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മക്കയില്‍ നാല് പേരും ജിദ്ദയില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ ആകെ മരണം 97 ആയി. 1088 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 9362 ആയി. 69 പേര്‍ക്ക് ഇന്ന് രോഗമുക്തി ലഭിച്ചു. ഇതോടെ ആകെ രോഗമുക്തി 1398 ആയും ഉയര്‍ന്നു. 93 പേരാണ് നിലവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
അസുഖം സ്ഥിരീകരിച്ചവരില്‍ 87 ശതമാനവും പ്രവാസികളാണ്. 7867 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഒരു ലക്ഷത്തി എണ്‍പതിനായിരം പേര്‍ക്ക് ഇതുവരെ കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്. ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍ തൊളളായിരത്തിലേറെ പേരെ കണ്ടെത്തിയത് വീടുകളും താമസകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് നേരിട്ട് നടത്തിയ പരിശോധനയിലാണ്.
മക്കയില്‍ 251, ജിദ്ദ 210, ദമ്മാം 194, മദീന 177, ഹൊഫൂഫ് 123, റിയാദ് 85 എന്നിങ്ങിനെയാണ് പ്രധാന മേഖലകളിലെ രോഗസംഖ്യ.
സൌദി ബിന്‍ലാദിന്‍ ഗ്രൂപ്പിലെ മക്ക അല്‍ ഹറം പദ്ധതിയിലെ ജീവനക്കാരനായ യു.പി സ്വദേശി മുഹമ്മദ് അസ്ലം ഖാന്‍ ഇന്നലെ രാത്രി മക്കയില്‍ വെച്ച് മരിച്ചിരുന്നു. 51 വയസ്സായിരുന്നു. ജിദ്ദ ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക ഗുലിസ്താന്‍ അസ്ലമാണ് ഭാര്യ. രണ്ട് മക്കളും ഈ സ്കൂളിലെ വിദ്യാര്‍ഥികളാണ്. രണ്ടാഴ്ചയായി ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു. തെലങ്കാന സ്വദേശിയും ഇന്നലെ മക്കയില്‍ മരിച്ചിരുന്നു. ഇതോടെ ഇന്നലെ വരെ മരണപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം എട്ടാണ്. രണ്ട് മലയാളികളും ഇതുവരെ മരിച്ചവരില്‍ പെടുന്നു.
രാജ്യത്തുടനീളം ജനസാന്ദ്രത കൂടിയ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘം പരിശോധന വ്യാപകമായി തുടരുകയാണ്. മക്കയില്‍ മാത്രം അഞ്ഞൂറിലേറെ ഫീല്‍ഡ് സ്ക്വാഡ് നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതാണ് കേസുകള്‍ കുത്തനെ കൂടുന്നതിന് കാരണം. ഫീല്‍ഡ് പരിശോധന വ്യാപകമായി തുടര്‍ന്നാല്‍ രോഗപ്പടര്‍ച്ച തടയാനാകുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം.
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക