Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജിദ്ദ പോർട്ടിൽ ഉരുളക്കിഴങ്ങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി |
നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്ത് കാത്തിരുന്ന പാലക്കാട് സ്വദേശി സൗദിയിൽ മരിച്ചു

July 14, 2021

July 14, 2021

 

റിയാദ്: നാട്ടിലേക്ക് പോകാന്‍ ടികെറ്റെടുത്ത് കാത്തിരിന്ന മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പാലക്കാട് ചുനങ്ങാട് മനക്കല്‍പടി പുത്തന്‍പുരക്കല്‍ വീട്ടില്‍ രാമചന്ദ്രന്റെയും, ഇന്ദിരയുടെയും മകന്‍ സനീഷ് പി (38) ആണ് സൌദിയിലെ അല്‍ ഹസയില്‍ മരിച്ചത്. ജൂലൈ 22 ന് നാട്ടിലേയ്ക്ക് പോകാന്‍ സനീഷ് ടിക്കറ്റ് എടുത്തിരുന്നു. അഞ്ചു വര്‍ഷമായി അല്‍ഹസയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ ദിവസം പുറത്ത് കാണാത്തതിനെ തുടര്‍ന്ന് വൈകിട്ട്, മുറിയിലെത്തിയ സുഹൃത്തുക്കളാണ് സനീഷിനെ ബോധരഹിതനായി കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രാഥമിക നിഗമനത്തില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ദൃശ്യയാണ്  ഭാര്യ. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. കഴിഞ്ഞ അഞ്ചു കൊല്ലമായി അല്‍ ഹസയില്‍ ഒരു കമ്ബനി ഡ്രൈവറായി ജോലി ചെയ്തിരുന്ന സനീഷിന് വിലുപലമായ സൌഹൃദവലയമുണ്ട്. നവയുഗം സാംസ്കാരികവേദിയുടെ അല്‍ ഹസ സനയ്യ യൂണിറ്റ് അംഗവും സജീവപ്രവര്‍ത്തകനുമായിരുന്നു. മലയാളികളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളിലും സനീഷ് സജീവമായി ഇടപെട്ടിരുന്നു. സനീഷിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഇടപെടലുകള്‍ നവയുഗം ജീവകാരുണ്യവിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടന്നുവരികയാണെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.


Latest Related News