April 06, 2023
April 06, 2023
ന്യൂസ്‌റൂം ബ്യൂറോ
ന്യൂഡല്‍ഹി: രാജ്യാന്തരവിപണയില്‍ എണ്ണ വില സ്ഥിരപ്പെടുത്തുന്നതിനായി എണ്ണ ഉല്പാദനം കുത്തനെ വെട്ടിക്കുറക്കാനുള്ള ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം ഇന്ത്യക്ക് തിരിച്ചടിയാകും. പുതിയ തീരുമാനം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഇന്ധനവില വര്‍ധനവിന് കാരണമാകും.
മെയ് ഒന്ന് മുതല്‍ വര്‍ഷാവസാനം വരെയായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക എന്ന് ഒപെക് പ്ലസ് രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ അസംസ്‌കൃത എണ്ണയുടെ വില സ്ഥിരപ്പെടുത്താന്‍ എണ്ണ ഉല്പാദന രാജ്യങ്ങളായ ഒപെക്സ് പ്ലസ് രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളുമായി ധാരണയിലെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മെയ് മാസം മുതല്‍ വര്‍ഷാവസാനം വരെ ഉല്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് സൗദി പ്രതിദിന എണ്ണ ഉല്പാദനത്തില്‍ അഞ്ച് ലക്ഷം ബാരല്‍ വെട്ടിക്കുറയ്ക്കും. പ്രതിദിന എണ്ണ ഉല്പാദനത്തില്‍ 1,44,000 ബാരലിന്റെ കുറവ് വരുത്തുമെന്ന് യുഎഇ വ്യക്തമാക്കി. കുവൈത്ത് 1,28,000 ബാരല്‍, ഒമാന്‍ 40,000 ബാരല്‍, ഇറാഖ് 2,11,000 ബാരല്‍ എന്നിങ്ങനെയാണ് എണ്ണ ഉല്പാദമത്തില്‍ കുറവ് വരുത്തുക.
തീരുമാനത്തിന് പിന്നാലെ ഇന്ധനവില ബാരലിന് 86 ഡോളറായി. അടുത്ത മാസം തീരുമാനം നടപ്പിലാക്കുന്നതോടെ ഇന്ധനവില ബാരലിന് 100 ഡോളറിലേക്ക് എത്തുമെന്നും ഉല്പാദന രാജ്യങ്ങള്‍ അറിയിച്ചു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI