November 03, 2021
November 03, 2021
അൻവർ പാലേരി
ന്യൂഡൽഹി : എക്സൈസ് തീരുവയിൽ കുറവ് വരുത്തിക്കൊണ്ട് ഇന്ധനവിലയിൽ കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ചത് പലസംസ്ഥാനങ്ങളിലും ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ കനത്ത തിരിച്ചടി കൂടി കണക്കിലെടുത്താണെന്ന് വിലയിരുത്തൽ.അതേസമയം,കോവിഡിനെ തുടർന്ന് ജീവിതം വഴിമുട്ടിയ ജനങ്ങൾക്ക് മേൽ അധിക ബാധ്യതയായി കഴിഞ്ഞ വർഷം സെപ്തംബർ മുതൽ കേന്ദ്രസർക്കാർ ദിനം പ്രതി ഇന്ധന വില വർധിപ്പിച്ചിരുന്നു.കോവിഡ് കാലത്ത് ഡീസൽ ലിറ്ററിന് 21 രൂപയും പെട്രോൾ ലിറ്ററിന് 14 രൂപയുമാണ് അധികനികുതിയിനത്തിൽ ജനങ്ങൾക്ക് മേൽ അടിച്ചൽപിച്ചത്.ഇത് കുറയ്ക്കണമെന്ന ആവശ്യം അംഗീകരിക്കുന്നതിന് പകരം പെട്രോളിന്റെ അധികനികുതിയിൽ തുച്ഛമായ കുറവ് വരുത്തി ഇപ്പോഴത്തെ ജനരോഷത്തിന് അൽപമെങ്കിലും ശമനമുണ്ടാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.കോവിഡ് കാലത്ത് അധിക നികുതിയായി ഈടാക്കിയ ഡീസലിന്റെ നികുതി 21 രൂപയിൽ നിന്ന് 10 രൂപയായി കുറച്ചെങ്കിലും പെട്രോളിന്റെ അധിക നികുതിയായ 14 രൂപയിൽ നിന്ന് അഞ്ചു രൂപ മാത്രമാണ് കുറച്ചത്.
ഈ സാഹചര്യത്തിൽ രാജ്യത്ത് പല സംസ്ഥാനങ്ങളിലും സെഞ്ച്വറി കടന്ന് മുന്നോട്ടു കുതിക്കുന്ന ഇന്ധന വില നൂറ് രൂപയിൽ കുറയില്ലെന്ന് ഏതാണ്ട് ഉറപ്പായി.