Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
'റെസ്‌പെക്ട് ഫോര്‍ പ്രൈവസി',യുഎഇയില്‍ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം ദിര്‍ഹം പിഴയും ആറ് മാസം തടവും

December 18, 2023

 Qatar_Malayalam_News

December 18, 2023

ന്യൂസ്‌റൂം ഡെസ്ക് 

യുഎഇ: ദുബായില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് നടപടി കര്‍ശനമാക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ വ്യക്തികളുടെ സ്വകാര്യത ലംഘിച്ചാല്‍ കനത്ത പിഴ ചുമത്തുമെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ജനങ്ങളുടെ അവകാശങ്ങളും കടമകളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി 'റെസ്‌പെക്ട് ഫോര്‍ പ്രൈവസി ' എന്ന പേരില്‍ ബോധവത്ക്കരണ കാമ്പയിനും വകുപ്പ് സംഘടിപ്പിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവും രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ പിഴയും ചുമത്തും. 

വ്യക്തികളുടെ അനുവാദമില്ലാതെ സംഭാഷണം റെക്കോര്‍ഡ് ചെയ്യല്‍, ചിത്രങ്ങള്‍ എടുക്കല്‍, അപകീര്‍ത്തികരമായ രീതിയില്‍ ചിത്രങ്ങളോ, വിവരങ്ങളോ സാമൂഹിക മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് കടുത്ത പിഴ ചുമത്തും. വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന ഏതൊരാള്‍ക്കെതിരേയും പിഴ ചുമത്തുമെന്ന് അബുദാബി സെന്റര്‍ ഫോര്‍ ലീഗല്‍ ആന്റ് കമ്മ്യൂണിറ്റി അവയര്‍നസ് ഡയറക്ടര്‍ അല്‍ ധന്‍ഹാനി വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News