February 18, 2024
February 18, 2024
മക്ക - ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് കരാറില്‍ പറഞ്ഞ പ്രകാരമുള്ള സേവനങ്ങള്‍ നല്‍കുന്നതില്‍ കമ്പനികള്‍ വീഴ്ച വരുത്തിയാല്‍ തീര്‍ഥാടകര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. കമ്പനികള്‍ വാഗ്ദാനം ചെയ്ത രൂപത്തില്‍ താമസമൊരുക്കിക്കൊടുക്കാന്‍ രണ്ടു മണിക്കൂറിലധികം വൈകിയാല്‍ പരാതി നല്‍കുന്ന എല്ലാ തീര്‍ഥാടകര്‍ക്കും പാക്കേജ് തുകയുടെ 10 ശതമാനവും, പാക്കേജില്‍ വാഗ്ദാനം ചെയ്തതിലും നിലവാരം കുറഞ്ഞ താമസമാണ് ഒരുക്കിയിരിക്കുന്നതെങ്കില്‍ 5 ശതമാനവും നഷ്ടപരിഹാരം നല്‍കേണ്ടി വരും.
താമസമൊരുക്കുന്നതിനു രണ്ടാം തവണയും വൈകിയാല്‍ പാക്കേജിന്റെ 15 ശതമാനം വരെ നഷ്ടപരിഹാരമായി നല്‍കേണ്ടിവരും. പരാതികളുള്ള തീർത്ഥാടകർ രണ്ടു മണിക്കൂറിനകം തന്നെ മന്ത്രാലയത്തിലേക്ക് ഓണ്‍ലൈനായി പരാതി അറിയിച്ചിരിക്കണം. മിനയിലെയും അറഫയിലെയും തമ്പുകളില്‍ നല്‍കേണ്ട മറ്റു സേവനങ്ങള്‍ നല്‍കുന്നത് രണ്ടു മണിക്കൂറിലധികം വൈകുന്ന സാഹചര്യത്തില്‍ പരാതിപ്പെടുന്നവര്‍ക്ക് 300 റിയാലില്‍ കുറയാത്തതും പാക്കേജ് തുകയുടെ രണ്ടു ശതമാനം തുകയും നഷ്ടപരിഹാരമായി നല്‍കും.
തമ്പുകളില്‍ താമസ സൗകര്യം ഏര്‍പെടുത്തുന്നതില്‍ വീഴ്ച വരുത്തിയാൽ മന്ത്രാലയം തന്നെ താമസം ഏര്‍പെടുത്തിക്കൊടുക്കുമെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. തീർത്ഥാടകർക്ക് കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കുന്ന പദ്ധതി ഈ വര്‍ഷം മുതലാണ് ഹജ് മന്ത്രാലയം നടപ്പിലാക്കാനൊരുങ്ങന്നത്. ഹജ്ജ് നിര്‍വഹിക്കാനെത്തുന്നവര്‍ക്ക് ഉയര്‍ന്ന സേവനങ്ങള്‍ നല്‍കുന്നതിനും ഹജ്ജ് സേവനങ്ങള്‍ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതിനും നിരവധി പരിഷ്‌കാരങ്ങളാണ് സൗദി ഹജ്ജ് മന്ത്രാലയം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F