February 20, 2024
February 20, 2024
ജിദ്ദ: സൗദി അറേബ്യയില്‍ മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ബിഷ്ത് നിര്‍ബന്ധമാക്കി. ജോലി സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും, ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും മന്ത്രിമാര്‍ അടക്കമുള്ള വിഭാഗങ്ങള്‍ക്ക് മേല്‍വസ്ത്രം (ബിഷ്ത്) നിര്‍ബന്ധമാക്കി സര്‍ക്കുലര്‍ പുറത്തിറക്കി. ദേശീയ വസ്ത്രമായ തോബിനു മുകളില്‍ ധരിക്കുന്ന ബിഷ്ത് (മിശ്ലഹ്) മന്ത്രിമാര്‍, മന്ത്രി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍, എക്സലന്റ് ഗ്രേഡിലുള്ള ഉദ്യോഗസ്ഥര്‍, അസിസ്റ്റന്റ് മന്ത്രിമാര്‍, മന്ത്രാലയ അണ്ടര്‍ സെക്രട്ടറിമാര്‍, പതിനഞ്ചാം ഗ്രേഡിലും അതിന് തുല്യമായ ഗ്രേഡിലും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍, സ്വതന്ത്ര സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍, ഉപമേധാവികള്‍, പ്രവിശ്യാ ഗവര്‍ണര്‍മാര്‍, ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍, സബ് ഗവര്‍ണറേറ്റ് ഗവര്‍ണര്‍മാര്‍, മര്‍കസ് മേധാവികള്‍, ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് ബിഷ്ത് നിര്‍ബന്ധമാക്കിയത്.
ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍, ജഡ്ജിമാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി പ്രോസിക്യൂഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടെ ബിഷ്ത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ വിഭാഗങ്ങളില്‍പ്പെട്ട വനിതാ ഉദ്യോഗസ്ഥര്‍ ദേശീയ വനിതാവേഷം ധരിക്കുന്നതും നിര്‍ബന്ധമാക്കി.
ജീവനക്കാര്‍ ബിഷ്ത് ധരിക്കുന്നുണ്ടെന്ന് ഓരോ വകുപ്പുകളും ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ വരുത്തുന്ന വീഴ്ചകള്‍ മീഡിയ മന്ത്രാലയവും ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റിയും നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F