Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജിദ്ദ പോർട്ടിൽ ഉരുളക്കിഴങ്ങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി |
കുഞ്ഞലവി വധം: പ്രതി ഈജിപഷ്യന്‍ സ്വദേശി പിടിയിലായെന്ന് റിപ്പോര്‍ട്ട്

August 05, 2021

August 05, 2021

ജിദ്ദ: സൗദിയിലെ ജിദ്ദയില്‍ കോട്ടക്കല്‍ സ്വദേശി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടിയതായി റിപ്പോര്‍ട്ട്. കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പി ബസാര്‍ സ്വദേശി നമ്പിയാടത്ത് ഉണ്ണീന്‍ മുസ്ല്യാരുടെ മകന്‍ കുഞ്ഞലവി (45) ആണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഈജിപ്ഷ്യന്‍ പൗരന്‍ നാട്ടിലേക്ക് രക്ഷപ്പെടുന്നതിനിടെ പിടിയിലായതായാണ് സൂചന. കൊല്ലപ്പെട്ട കുഞ്ഞലവി ജോലി ചെയ്യുന്ന  സ്ഥാപനത്തിലെ അടുത്തറിയാവുന്ന വ്യക്തിയാണ് പ്രതിയെന്നും കുഞ്ഞലവിയോടൊപ്പം കാറില്‍ യാത്ര ചെയ്ത ഇയാള്‍ അദ്ദേഹത്തെ കുത്തി കൊലപ്പെടുത്തി കൈയിലുണ്ടായിരുന്ന പണം തട്ടിയെടുക്കുകയായിരുന്നുവെന്നുമാണ് വിവരം. ഫൈനല്‍ എക്സിറ്റ് വിസയിലായിരുന്ന പ്രതി പണവുമായി വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. എന്നാല്‍ ഇക്കാര്യത്തില്‍ പോലിസിന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന കുഞ്ഞലവി കമ്പനിയുടെ കലക്ഷന്‍ കഴിഞ്ഞു 80,000ത്തോളം റിയാലുമായി മടങ്ങവെയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ അല്‍ സാമിറിലായിരുന്നു സംഭവം. കാറില്‍ കുത്തേറ്റ് മരിച്ച നിലയില്‍ സുഹൃത്തുക്കളാണ് കുഞ്ഞലവിയെ കണ്ടെത്തിയത്.

 


Latest Related News