Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജിദ്ദ പോർട്ടിൽ ഉരുളക്കിഴങ്ങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി |
ജിദ്ദയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ കണ്ണൂർ സ്വദേശി വാഹനാപകടത്തിൽ മരിച്ചു 

September 08, 2020

September 08, 2020

ജിദ്ദ: സാമൂഹിക പ്രവര്‍ത്തകനായ കണ്ണൂര്‍ സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂർ  താണ സ്വദേശി അലക്കലകത്ത് മൂസ (63) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് മക്രോണ സ്ട്രീറ്റില്‍ ഇദ്ദേഹം ജോലി ചെയ്യുന്ന ജിദ്ദ നാഷനല്‍ ആശുപത്രിക്ക് മുന്നിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വദേശിയുടെ വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ജിദ്ദ സുലൈമാന്‍ ഫഖീഹ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് വൈകീട്ടോടെ മരിക്കുകയായിരുന്നു.

35 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം ദീര്‍ഘകാലം സൗദി കേബിള്‍ കമ്പനിയിൽ ജീവനക്കാരനായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ സപ്പോര്‍ട്ട് സര്‍വീസ് മാനേജറായി ജോലിചെയ്യുകയായിരുന്നു.

തനിമ സാംസ്കാരിക വേദി ജിദ്ദ സൗത്ത് കൂടിയാലോചന സമിതി അംഗം, മാനവീയം രക്ഷാധികാരി, കണ്ണൂര്‍ ജില്ലാ വെല്‍ഫെയര്‍ അസോസിയേഷന്‍ സ്ഥാപക പ്രസിഡണ്ട്, അക്ഷരം വായനാവേദി അംഗം എന്നീ നിലകളില്‍ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു.

പിതാവ്: പരേതനായ അലക്കലകത്ത് ഹംസ, മാതാവ്: റാബിയ, ഭാര്യ: റുക്‌സാന (തനിമ ജിദ്ദ സൗത്ത് വനിതാ വിഭാഗം പ്രസിഡണ്ട്), മക്കള്‍: റയ്യാന്‍ മൂസ (ജുബൈല്‍), ഡോ. നൗഷിന്‍, അബ്ദുല്‍ മുഈസ് (മെഡിക്കല്‍ വിദ്യാര്‍ത്ഥി), റുഹൈം മൂസ.

ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഈ വാട്സ്ആപ് ലിങ്കിൽ ചേരുക


Latest Related News