May 17, 2023
May 17, 2023
ന്യൂസ്‌റൂം ബ്യുറോ
ന്യൂദല്‍ഹി: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്ന യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്ത് വിട്ട അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. റിപ്പോര്‍ട്ട് പക്ഷപാതപരവും തെറ്റായ വിവരം പ്രചരിപ്പിക്കുന്നതുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ജി പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷത്തെ കുറിച്ച് ഇന്ത്യക്കെതിരെ യു.എസ് ഇതാദ്യമായല്ല റിപ്പോര്‍ട്ട് പുറത്ത് വിടുന്നത്.
‘യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്ത് വിട്ട അന്താരാഷ്ട്ര മത സ്വാതന്ത്ര്യ റിപ്പോര്‍ട്ടിനെ കുറിച്ച് ഞങ്ങള്‍ക്കറിയാം. എന്നാല്‍ റിപ്പോര്‍ട്ട് തെറ്റായവിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്,’ അരിന്ദം ബാഗ്ജി പ്രസ്താവനയിലൂടെ പറഞ്ഞു.
ഇത്തരത്തിലുള്ള പക്ഷപാതപരമായ പ്രസ്താവനകള്‍ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. ഞങ്ങള്‍ യു.എസുമായുള്ള ബന്ധത്തെ വിലമതിക്കുന്നു. ആശങ്കയുള്ള വിഷയങ്ങളില്‍ തുറന്ന ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദര്‍ശിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL