Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജിദ്ദ പോർട്ടിൽ ഉരുളക്കിഴങ്ങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി |
ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കാന്‍ നാലു കേന്ദ്രങ്ങള്‍ ഒരുങ്ങി

July 13, 2021

July 13, 2021

ജിദ്ദ: ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കുന്നതിനായി കേന്ദ്രങ്ങള്‍ ഒരുങ്ങി.നവാരിയ, സാഇദി, ശറാഅ, അല്‍ഹദാ എന്നിവിടങ്ങളിലെ പാര്‍ക്കിങ് കേന്ദ്രങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.  ഇവിടങ്ങളില്‍ ഹജ്ജ് മന്ത്രാലയം അധികൃതര്‍ പരിശോധന നടത്തി. ദുല്‍ഹജ്ജ് ഏഴ്, എട്ട് തീയതികളിലാണ് തീര്‍ഥാടകരെ സ്വീകരിക്കുക. എല്ലാവരേയും മുന്‍കൂട്ടി സമയം അറിയിക്കും. ഹറം കവാടങ്ങളിലും മുറ്റങ്ങളിലും ആരോഗ്യ മുന്‍കരുതല്‍ ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഹജ്ജ്, ഉംറ സഹമന്ത്രി ഡോ. അബ്ദുല്‍ ഫതാഹ് ബിന്‍ സുലൈമാന്‍ മുശാത് പറഞ്ഞു.തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് മൂന്നു രീതികളാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് സഹമന്ത്രി് പറഞ്ഞു.             
ഹജ്ജ് മന്ത്രാലയം അനുവദിച്ച ബസുകളില്‍ സ്വീകരണകേന്ദ്രത്തില്‍ എത്തുന്നവരെ സ്വീകരിക്കുന്നതാണ് ഒരു രീതി. ഹജ്ജ് സര്‍വിസ് കമ്പനികളുടെ ബസുകളില്‍ സ്വീകരണകേന്ദ്രങ്ങളില്‍ എത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കലാണ് രണ്ടാമത്തെ രീതി. സ്വകാര്യ വാഹനങ്ങള്‍ വഴി സ്വീകരണ കേന്ദ്രങ്ങളില്‍ എത്തുന്നവരെ സ്വീകരിക്കുന്നതാണ് മൂന്നാമത്തെ രീതി. ഇവരെയെല്ലാം  കഅബയുടെ ആദ്യ പ്രദക്ഷിണം (ത്വവാഫുല്‍ ഖുദൂമിനായി) മസ്ജിദുല്‍ ഹറാമിലേക്ക് കൊണ്ടുപോകും. മക്ക വാസികളും ത്വവാഫുല്‍ ഖുദൂം നിര്‍വഹിക്കാത്തവരുമായവര്‍ നിശ്ചിത സമയത്ത് ഹജ്ജ് സര്‍വിസ് കമ്ബനികള്‍ നിശ്ചയിച്ച സംഗമകേന്ദ്രത്തിലെത്തണം.

 


Latest Related News