Breaking News
പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  |
ഖത്തറിൽ ഇന്ത്യ ബൂട്ടണിയുന്നില്ലെങ്കിലും ബെൽജിയം ടീമിനൊപ്പം ഇന്ത്യക്കാരനുണ്ട്,അതും മലയാളി

November 16, 2022

November 16, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ഫിഫ ലോകകപ്പിൽ കളിക്കളത്തിൽ ഇന്ത്യ ബൂട്ടണിയുന്നില്ലെങ്കിലും ബെൽജിയം ടീം ഖത്തറിലെ കളിക്കളങ്ങളിൽ പന്തുതട്ടുമ്പോൾ അവർക്കുപിന്നിൽ ഒരു മലയാളിയുമുണ്ടാവും. ബൽജിയം ടീമിന്റെ വെൽനസ് റിക്കവറി വിദഗ്ധനായി സപ്പോർട്ടിങ് സ്റ്റാഫായാണ് കൊച്ചി ചെറായി സ്വദേശി വിനയ് മേനോൻ ഖത്തറിൽ ടീമിനൊപ്പം ചേരുന്നത്.

ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് ചെൽസിയുടെ വെൽനസ് മാനേജറാണ് ലണ്ടനിൽ സ്ഥിരതാമസാക്കിയ വിനയ്.

ബൽജിയം കോച്ച് റോബർട്ടോ മാർട്ടിനസ് കഴിഞ്ഞ മാസം ലണ്ടനിലെത്തി വിനയിയുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് ലോകകപ്പിനുള്ള പ്രത്യേക നിയമനം. വെള്ളിയാഴ്ച ടീമിനൊപ്പം  കുവൈത്തിൽ എത്തുന്ന വിനയ് അവിടെനിന്നു ഖത്തറിലേക്കു പോകും. ലോകകപ്പ് കഴിയും വരെ ടീമിനൊപ്പം  വിനയുമുണ്ടാകും.

പോണ്ടിച്ചേരി സർവകലാശാലയിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷനിൽ എംഫിൽ നേടിയ ശേഷം പൂനെ കൈവല്യധാമിൽ നിന്നും യോഗ ശാസ്ത്രത്തിലും പരിശീലനം നേടി.  ദുബായിൽ റിസോർട്ടിൽ ഫിസിയോ ആയിട്ടാണ് ആദ്യം ജോലി ആരംഭിച്ചത്.തുടർന്നാണ് ചെൽസിയിൽ ചേരുന്നത്.

വിവിധ രാജ്യങ്ങളുടെ ടീമിനൊപ്പമുള്ള ഇന്ത്യൻ ആരാധകരുടെ ആവേശം ബെൽജിയത്തിന് വേണ്ടിയും ആരവമായി ഉയരണ മെന്നാണ് വിനയ് മേനോൻ അഭ്യർത്ഥിക്കുന്നത്. ഇന്ത്യൻ വംശജർ വിവിധ രംഗത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുന്ന തിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഫുട്‌ബോൾ ഫെഡറേഷൻ സെക്രട്ടറി ഡോ. ഷാജി പ്രഭാകരൻ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക 


Latest Related News