Breaking News
പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  |
കളിക്ക് മുമ്പ് അർജന്റീന, ഖത്തർ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് മെസ്സി സ്വന്തമാക്കുമെന്ന് ഇ.എ സ്പോർട്സ്

November 09, 2022

November 09, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

ദോഹ : കഴിഞ്ഞ മൂന്ന് ഫിഫ ലോകകപ്പ് മത്സരങ്ങളിലും ജേതാക്കളെ കൃത്യമായി പ്രവചിച്ച 'ഇ.എ സ്പോർട്സ് ഫിഫ 23'  2022 ലെ ഖത്തർ ലോകകപ്പ് അർജന്റീന സ്വന്തമാക്കുമെന്ന് വിലയിരുത്തി.

2010, 2014, 2018 വർഷങ്ങളിലെ ലോകകപ്പ് ജേതാക്കളെ  കൃത്യമായി പ്രവചിച്ച ചരിത്രമുള്ള ഇ.എ സ്പോർട്സ്  ഹൈപ്പർമോഷൻ 2 സാങ്കേതിക വിദ്യയും ഫിഫാ റാങ്കിങ്ങും അടിസ്ഥാനമാക്കിയാണ് 62 മത്സരങ്ങളിൽ നിന്ന് അർജന്റീന ഒന്നാമതെത്തുമെന്ന് പ്രവചിക്കുന്നത്.

പ്രവചനമനുസരിച്ച്,1990 ന് ശേഷം ആദ്യമായി  ഫിഫ ലോകകപ്പ്  ഫൈനലിൽ ലോക ഫുട്ബോളിലെ ഏറ്റവും വലിയ എതിരാളികളായ അർജന്റീനയും ബ്രസീലും നേർക്കുനേർ ഏറ്റുമുട്ടും.ഫൈനലിലെ നിർണായക സ്‌ട്രൈക്ക് ഉൾപ്പെടെ ഏഴ് മത്സരങ്ങളിൽ നിന്നായി എട്ട് ഗോളുകൾ നേടിയ ലയണൽ മെസ്സി ഗോൾഡൻ ബൂട്ട് പുരസ്‌കാരത്തിന് അർഹനാകുമെന്നും ഇ.എ സ്പോർട്സിന്റെ പ്രവചന റിപ്പോർട്ടിൽ  ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ സങ്കീതിക ടീം നടത്തിയ വെർച്വൽ ഗവേഷണത്തിൽ  പോർച്ചുഗലിന്റെ റൂയി പട്രീസിയോ, ബ്രസീലിന്റെ അലിസൺ, ക്രൊയേഷ്യയുടെ ഡൊമിനിക് ലിവാകോവിച്ച്, അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസ് എന്നിവർ തമ്മിൽ ഗോൾഡൻ ഗ്ലൗവിനായി നാലു തരത്തിൽ ഒപ്പത്തോട് ഒപ്പമെത്തിയെങ്കിലും   ടൂർണമെന്റിലെ ഏറ്റവും മികച്ച മുന്നേറ്റത്തിന്റെ ഫലമായി ഈ നേട്ടം കൈപ്പിടിയിലൊതുക്കിയത് മാർട്ടിനസാണെന്നും  ഇഎ സ്പോർട്സ് വ്യക്തമാക്കി.

അതേസമയം,ഇത് പ്രവചനം മാത്രമാണ്.ഇതിനെ അടിസ്ഥാനമാക്കി പല തരത്തിലുള്ള സംവാദങ്ങളും ചർച്ചകളും നടക്കാമെങ്കിലും അന്തിമ വിധി ഇതുതന്നെയാവണമെന്ന് ഉറപ്പില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News