Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജിദ്ദ പോർട്ടിൽ ഉരുളക്കിഴങ്ങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി |
മദീന ബസ്സപകടത്തിൽ മരണം 35, ബസ് ബംഗ്ലാദേശ് ഗ്രൂപ്പിന്റേത് 

October 17, 2019

October 17, 2019

അപകടത്തിൽ പെട്ടവരിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല.

റിയാദ് : ഇന്നലെ രാത്രി മദീനയിൽ നിന്ന് 170 കിലോമീറ്റർ അകലെ അൽ ഹിജ്‌റ റോഡിൽ അപകടത്തിൽ പെട്ട ബസ് ബംഗ്ളാദേശ് പൗരന്മാർ നടത്തിവരുന്ന സിയാറ ഗ്രൂപ്പിന്റേതാണെന്ന് തിരിച്ചറിഞ്ഞു.നാല് ദിവസത്തെ മദീന,മക്ക സന്ദർശനത്തിനായി പുറപ്പെട്ട ബസ്സാണിത്.മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലേക്ക് പോകുന്നതിനിടെയാണ് അൽ ഹിജ്‌റ റോഡിൽ ബസ് അപകടത്തിൽ പെട്ടത്.ഇന്നലെ വൈകീട്ട് പ്രാദേശിക സമയം 7 മണിക്കായിരുന്നു അപകടം. വലിയ മണ്ണുമാന്തി വാഹനമായി കൂട്ടിയിടിച്ച് ബസ്സിന് തീപിടിക്കുകയായിരുന്നു.39 യാത്രക്കാണ് ബസ്സിലുണ്ടായിരുന്നതെന്നും ഇവരിൽ 35 യാത്രക്കാരും മരണപ്പെട്ടതായും പോലീസ് വക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു.അപകടത്തിൽ 30 പേർ മരിച്ചതായാണ് ആദ്യം വിവരം ലഭിച്ചിരുന്നത്. പരിക്കേറ്റവരെ റെഡ്ക്രസന്റും മറ്റ് സുരക്ഷാ വിഭാഗങ്ങളും ചേർന്ന് ഹംനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം,മരിച്ചവരിലും പരിക്കേറ്റവരിലും മലയാളികൾ ഉൾപെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും അറബ് വംശജരുമാണ് ബസ്സിൽ ഉണ്ടായിരുന്നതെന്നാണ് പോലീസ് വിശദീകരിക്കുന്നത്.മരിച്ചവരുടെ മൃതദേഹങ്ങൾ അൽ അംന,വാദി അൽ ഫർഅ ആശുപത്രി മോർച്ചറികളിലാണ്.അപകടത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 


Latest Related News