Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജിദ്ദ പോർട്ടിൽ ഉരുളക്കിഴങ്ങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി |
അന്വേഷണം പൂർത്തിയാവട്ടെ,യുദ്ധം അവസാനത്തെ നടപടിയെന്ന് ആദില്‍ അൽ ജുബൈര്‍

September 26, 2019

September 26, 2019

എല്ലാം തെളിഞ്ഞാല്‍ സാമ്പത്തിക, രാഷ്ട്രീയ, സൈനിക നടപടികള്‍ ഉണ്ടാവുമെന്നും സൗദി വിദേശകാര്യമന്ത്രി വ്യക്തമാക്കി. 

ജിദ്ദ: അരാംകോ ആക്രമണത്തിൽ അന്വേഷണം പൂർത്തിയായാൽ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.എന്തുകൊണ്ട് തിരിച്ചടി നൽകുന്നില്ലെന്ന ചോദ്യത്തിന് യുദ്ധം അവസാനം സ്വീകരിക്കേണ്ട നടപടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാ തെളിവുകളും പുറത്തു വന്നാല്‍ സാമ്പത്തിക - സൈനിക നടപടി ഇറാനെതിരെ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ആദില്‍ ജുബൈര്‍. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

യുദ്ധം പെട്ടെന്ന് ചെയ്യാവുന്നതാണ്. അത് പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. അതിനു മുന്നോടിയായി അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണ്. എല്ലാം തെളിഞ്ഞാല്‍ സാമ്പത്തിക, രാഷ്ട്രീയ, സൈനിക നടപടികള്‍ ഉണ്ടാവുമെന്നും സൗദി വിദേശകാര്യമന്ത്രി വ്യക്തമാക്കി. സൗദി അറേബ്യയുടെ അന്വേഷണം ഉടന്‍ പൂര്‍ത്തിയാവും. ആക്രമണത്തിനുപയോഗിച്ച ഡ്രോണ്‍ വിക്ഷേപണകേന്ദ്രം കണ്ടുപിടിക്കാന്‍ യു.എന്‍ അന്വേഷണ സംഘത്തിന്റെ സഹായമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


Latest Related News