April 11, 2022
April 11, 2022
റിയാദ് : രാജ്യത്തേക്ക് അനധികൃതമായി കുടിയേറിപ്പാർക്കാനും നുഴഞ്ഞുകയറാനും ശ്രമിക്കുന്നവർക്കെതിരെയുള്ള നിയമനടപടികൾ സൗദി കടുപ്പിക്കുന്നു. ഇത്തരക്കാർ പിടിക്കപ്പെട്ടാൽ പതിനഞ്ച് ലക്ഷം റിയാലാണ് ( 2 കോടി രൂപ) പിഴയായി നൽകേണ്ടത്. ഒപ്പം, 15 വർഷം തടവ് ശിക്ഷയും ലഭിക്കും.
രാജ്യത്തേക്ക് അനധികൃതമായി കടക്കുന്ന ആളുകളെ സഹായിക്കുന്നവർക്കും സമാനശിക്ഷ ലഭിക്കും. അതിർത്തി കടക്കാനുള്ള വാഹനം ഒരുക്കിനൽകുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നിയമലംഘകരുടെ വാഹനം അടക്കമുള്ള വസ്തുവകകൾ കണ്ടുകെട്ടുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു. കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമലംഘകരെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാം ടോൾ ഫ്രീ നമ്പറും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. മക്ക, റിയാദ് മേഖലയിൽ ഉള്ളവർ 911 ലും, സൗദിയുടെ മറ്റ് ഭാഗങ്ങളിൽ ഉള്ളവർ 999, 996 എന്നീ നമ്പറുകളിലുമാണ് ബന്ധപ്പെടേണ്ടത്.