Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജിദ്ദ പോർട്ടിൽ ഉരുളക്കിഴങ്ങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി |
തൊഴിലാളിയെ മര്‍ദിച്ച സംഭവം: സൗദി രാജകുമാരിക്ക് 10 മാസത്തെ തടവും പിഴയും വിധിച്ച് ഫ്രഞ്ച് കോടതി

September 13, 2019

September 13, 2019

പാരീസ്: വീട്ടില്‍ ജോലിക്കെത്തിയ പ്ലംബറെ മർദിച്ച കേസില്‍ സൗദി രാജകുമാരിക്ക് ഫ്രഞ്ച് കോടതി പത്തു മാസത്തെ സൂചനാ തടവ് ശിക്ഷ വിധിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹോദരി കൂടിയായ ഹസ്സ ബിന്‍ത് സല്‍മാനെതിരായാണ് കോടതി വിധി.

2016ല്‍ പാരീസിലെ ഹസ്സയുടെ ആഡംബര വസതിയില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമസ സ്ഥലത്ത് ജോലിക്കെത്തിയ അഷ്‌റഫ് ഈദ് എന്ന തൊഴിലാളിയെ മര്‍ദിക്കാന്‍ അംഗരക്ഷകനെ ഏല്‍പിക്കുകയും ബന്ധിയാക്കി വച്ചു അപമാനിക്കുകയും ചെയ്തതായാണു കേസ്. 2017 ഡിസംബറില്‍ ഫ്രഞ്ച് അധികൃതര്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും, ഈ വര്‍ഷം ജൂലൈയില്‍ ആരംഭിച്ച വിചാരണയില്‍ അവര്‍ ഇതുവരെ ഹാജരായിരുന്നില്ല. 10,000 യൂറോ പിഴയടക്കാനും കോടതി ഉത്തരവിട്ടിരുന്നു.

പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടതിനും കൂടിയ ശിക്ഷയാണ് സൗദി രാജകുമാരിക്ക് ഇപ്പോൾ ഫ്രഞ്ച് കോടതി വിധിച്ചത്. ആറു മാസത്തെ തടവും 5,000 യൂറോയുമായിരുന്നു പ്രോസിക്യൂട്ടര്‍മാര്‍ ശിക്ഷയായി ആവശ്യപ്പെട്ടത്. കോടതിയില്‍ ഹാജരായ അംഗരക്ഷകന് എട്ടുമാസത്തെ നിരീക്ഷണ തടവും 5,000 യൂറോ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.


Latest Related News