May 13, 2020
May 13, 2020
റിയാദ് : കൊറോണാ വ്യാപനം തടയുന്നതിന്റെ ഭാഗമായി പെരുന്നാൾ ദിവസങ്ങളിൽ സമ്പൂർണ കർഫ്യു നടപ്പിലാക്കാൻ സൗദി അറേബ്യ തീരുമാനിച്ചു.ഇതനുസരിച്ച് റമദാൻ മുപ്പതായ മെയ് 23 മുതൽ ശവ്വാൽ നാല് മെയ് 27 അർധരാത്രി വരെ സൗദിയിലെ മുഴുവൻ നഗരങ്ങളിലും പ്രവിശ്യകളിലെ സമ്പൂർണ കർഫ്യു നിലവിൽ വരും.അഞ്ചും അതിൽ അതിൽ കൂടുതലും ആളുകൾ ഒത്തുചേരുന്നത് നിരോധിക്കും.സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാവും.
എന്നാൽ റമദാൻ 21 മെയ് 14 മുതൽ റമദാൻ 29 മെയ് 22 വെള്ളിയാഴ്ച്ച അർദ്ധ രാത്രി വരെയുള്ള സമയങ്ങളിൽ കർഫ്യുവിൽ ഇളവ് നൽകിയ വാണിജ്യ വ്യാപാര സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാനുള്ള ഇളവ് തുടരും.രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചു മണി വരെയുള്ള സമയങ്ങളിൽ മക്ക നഗരം ഒഴികെയുള്ള സ്ഥലങ്ങളിൽ ആളുകൾക്ക് സഞ്ചരിക്കാനുള്ള അനുവാദമുണ്ടാകും.ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പാലിച്ചിരിക്കണം.
മക്കയിൽ നിലനിൽക്കുന്ന കർഫ്യു വരും ദിവസങ്ങളിലും തുടരും.നേരത്തെ അടച്ചിട്ട പ്രവിശ്യകളിൽ നിന്നും നഗരങ്ങളിൽ നിന്നും പുറത്തു പോകുന്നതിനും പുറത്തുള്ളവർ ഇവിടേക്ക് വരുന്നതിനും വിലക്ക് തുടരും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.