Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജിദ്ദ പോർട്ടിൽ ഉരുളക്കിഴങ്ങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി |
അരാംകോയ്ക്ക് നേരെ ആക്രമണം,തിരിച്ചടിക്കാൻ തയാറാണെന്ന് മുഹമ്മദ് ബിൻ സൽമാൻ ട്രംപിനെ അറിയിച്ചു 

September 15, 2019

September 15, 2019

വാഷിംഗ്ടൺ : സൗദിയിലെ സർക്കാർ എണ്ണ വിതരണ കമ്പനിയായ അരാംകോയുടെ സംസ്കരണ കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിന് തിരിച്ചടി നൽകാൻ തയാറാണെന്ന് സൗദി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.ഇന്നലെ ഡോണാൾഡ്‌ ട്രംപുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് മുഹമ്മദ് ബിൻ സൽമാൻ ഇക്കാര്യം അറിയിച്ചതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് മുഹമ്മദ് ബിൻ സൽമാൻ ട്രംപുമായി ടെലിഫോണിൽ സംസാരിച്ചത്.

ഹൂതി ആക്രമണം അമേരിക്കയെയും ലോക സമ്പദ് ഘടനയെയും പ്രതികൂലമായി ബാധിക്കുമെന്ന് ട്രംപ് സൽമാൻ രാജകുമാരനെ അറിയിച്ചതായും സൗദി പ്രസ് ഏജൻസി പ്രസ്താവനയിൽ വ്യക്തമാക്കി. സൗദിക്ക് നേരെ നടക്കുന്ന തുടർച്ചയായ ഡ്രോൺ ആക്രമണങ്ങൾ ചെറുക്കാൻ സഹകരിക്കുമെന്ന് ട്രംപ് മുഹമ്മദ് ബിൻ സൽമാനെ അറിയിച്ചതായി വാഷിംഗ്ടണിലെ സൗദി എംബസിയും  വാർത്താക്കുറിപ്പിൽ അറിയിച്ചു. 

ശനിയാഴ്ച പുലർച്ചെയാണ് സൗദിയിലെ പ്രധാന എണ്ണക്കമ്പനിയായ അരാംകോയുടെ ദമാമിലെ രണ്ട് സംസ്കരണ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് ഇവിടെ വന്‍ സ്ഫോടനവും തീപിടിത്തവുമുണ്ടായി.ആക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഹൂതികൾ ഏറ്റെടുത്തിരുന്നു.ആളപായം ഉണ്ടായിട്ടില്ലെങ്കിലും രണ്ട് സംസ്കരണ കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾ നിർത്തി വെച്ചിരിക്കുകയാണ്. അതേസമയം സൗദിയിൽ നിന്നുള്ള എണ്ണ വിതരണത്തെ ആക്രമണം ബാധിച്ചിട്ടില്ലെന്ന് സൗദി അറിയിച്ചു.നാശനഷ്ടം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.


Latest Related News