December 06, 2020
December 06, 2020
റിയാദ് : ഖത്തറിനെതിരായ ഉപരോധം നീക്കി ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള അന്തിമ കരാറിൽ നിലവിൽ കക്ഷികളായ എല്ലാവരും ഉൾപെടുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.യു.എ.ഇ ഉൾപെടെയുള്ള ചില രാജ്യങ്ങളെ ഒഴിവാക്കിയാണ് പ്രശ്ന പരിഹാരത്തിനുള്ള നീക്കം നടക്കുന്നതെന്ന ചില റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉപരോധ രാഷ്ട്രങ്ങൾ എല്ലാവരും ഇതിൽ പങ്കാളികളാകുമെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.ബഹ്‌റൈനിൽ നടന്ന ഒരു സുരക്ഷാ സമ്മേളനത്തിനിടെ അന്താരാഷ്‌ട്ര ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
"ഈ പ്രക്രിയയിൽ ഞങ്ങളുടെ പങ്കാളികളുമായി ഞങ്ങൾ ബന്ധം പുലർത്തിക്കൊണ്ടിരിക്കുകയാണ്. അവസാനം വരുന്ന പരിഹാരം എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും," അവസാന കരാറിൽ യൂ.എ.ഇ ഉൾപ്പെടുമോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഉപരോധ രാജ്യങ്ങൾ ഉന്നയിച്ച 13 ആവശ്യങ്ങളിൽ നിന്നും പിറകോട്ട് പോയോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി "ഇപ്പോൾ നടക്കുന്ന ചർച്ചകളെ ബാധിക്കാതിരിക്കാൻ എനിക്ക് ഇത്ര മാത്രമേ പറയാൻ സാധിക്കൂ -- അവസാനം ഉണ്ടാകുന്ന പരിഹാരം എല്ലാവർക്കും തൃപ്തികരമായിരിക്കും."
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക